പനിനീര്‍ പൂവ്‌.....

തോട്ടത്തിലെ പനിനീര്‍പൂവിന്‌ തോട്ടമുടമയുടെ മകനോട്‌ പ്രേമം.. ഒരു പൂവ്‌ ഒരു മനുഷ്യനെ പ്രേമിക്കുകയൊ ?.. മറ്റു പൂവുകള്‍ അവളെ കളിയാക്കി..എന്നാലും പനിനീര്‍പൂവ്‌ പിന്മാറിയില്ല..അവള്‍ അവനെ പ്രേമിച്ചു കൊണ്ടേയിരുന്നു..

എന്നും രാവിലെ തോട്ടമുടമയുടെ മകന്‍ അവന്റെ ജാലകം തുറക്കുമ്പൊള്‍ ആദ്യം കാണുന്നത്‌ ആ പനിനീര്‍ പൂവിനെയാണ്‌. അതുകൊണ്ട്‌ പനിനീര്‍പൂ ..ചെടിയോടു പറഞ്ഞ്‌ അതിന്റെ വാടിയതും ഉണങ്ങിയതുമായ എല്ലാ ഇലകളും പൊഴിച്ച്‌ , ചുവന്നു തുടുത്ത ഇതളുകള്‍ ഒന്നു കൂടെ ചുമപ്പിച്ച്‌ സുന്ദരിയായങ്ങിനെ നില്‍ക്കും..തോട്ടമുടമയുടെ മകന്‍ പനിനീര്‍പൂവിനെ നോക്കി പുഞ്ചിരിക്കും..അപ്പോള്‍ പനിനീര്‍ പുഷ്പ്പം നാണം കൊണ്ടു തലകുനിക്കും ..അതു കാണുമ്പൊള്‍ മറ്റുള്ളപൂക്കള്‍ അസൂയയോടെ പനിനീര്‍പൂവിനെ നോക്കിനില്‍ക്കും...

അങ്ങിനെ പ്രേമിച്ചു പ്രേമിച്ച്‌ ഇപ്പോള്‍ പനിനീര്‍പൂവിനു തോട്ടമുടമയുടെ മകനെ കാണാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ വയ്യ എന്നായി..പകല്‍ മുഴുവന്‍ അവള്‍ വിഷാദയായി ഗേറ്റിലേക്ക്‌ നോക്കി നില്‍ക്കും. സന്ധ്യയാകുമ്പോള്‍ അവള്‍ പ്രതീഷയോടെ, ഇതളുകള്‍ക്ക്‌ തിളക്കം കൂട്ടി, അവനെ കാത്തു നില്‍ക്കും..പക്ഷെ അവന്‍ അടുത്തു വരുമ്പോഴെല്ലാം അവള്‍ നാണത്തോടെ തലകുനിക്കുകയാണ്‌ പതിവ്‌.പനിനീര്‍ പൂവിന്റെ തൊട്ടടുത്തായി തോട്ടമുടമയുടെ മകനു ഒരു വായനാസ്ഥലം ഉണ്ട്‌..ദിവസ്സവും അവന്‍ അവിടെ വന്നിരുന്ന്‌ പുസ്തകം വായിക്കുകയൊ ..വെറുതെ ആകാശത്തേക്കു നോക്കിയിരിക്കുകയോ ചെയ്യും...അപ്പോഴെല്ലാം പനിനീര്‍ പൂവ്‌ അവനെ തന്നെ നോക്കിയിരിക്കും.അങ്ങിനെ എത്ര നേരം വേണമെങ്കിലും ഇരിക്കാന്‍ അവള്‍ക്കു ഇഷ്ടമാണ്‌..പഷെ അവള്‍ ഒരിക്കലും അവളുടെ ഇഷ്ടം അവനോടു പറഞ്ഞില്ല...അവന്‍ അടുത്തു വരുമ്പോഴെല്ലാം.. പനിനീര്‍പൂവ്‌ അവളുടെ കൊമ്പുകള്‍ ഒതുക്കി പിടിക്കും..അല്ലങ്കില്‍ അവളുടെ കൂര്‍ത്ത മുള്ളുകള്‍ അവന്റെ ശരീരത്തില്‍ കൊണ്ടാലൊ ? അവന്‌ നൊന്താലൊ ?

ഇന്നു പനിനീര്‍ പൂവിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസ്സമാണ്‌. ഇന്നു സന്ധ്യക്കാണ്‌ അതു സംഭവിച്ചത്‌ .. എന്നത്തേയും പോലെ തോട്ടമുടമയുടെ മകന്‍ ഇന്നും ഒരു പുസ്തകവുമായി അവളുടെ അടുത്തുവന്നിരുന്നു.. അന്ന് അവന്റെ മുഖം അസാധാരണമാം വിധം ചുവന്നു തുടുത്തിരുന്നു.. അവന്റെ കണ്ണുകളുടെ തിളക്കം പനിനീര്‍പൂവിനെ അത്ഭുതപ്പെടുത്തി.. ആ തിളക്കം കാണാനാകാതെ അവള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.. ആരോ തലോടുന്നതു പോലെ തോന്നിയപ്പൊള്‍ പനിനീര്‍ പൂ മെല്ലെ കണ്ണു തുറന്നു.. അപ്പോള്‍ അവന്‍ പറഞ്ഞു " പനിനീര്‍ പുഷ്പമേ ..നീയാണു ലോകത്തിലെ ഏറ്റവും സുന്ദരിയായ പുഷ്പ്പം . അതു പറഞ്ഞിട്ടു അവന്‍ പനിനീര്‍ പൂവിനെ ഒന്നു ചുംബിച്ചു..മറ്റുള്ള പൂവുകള്‍ നാണം കൊണ്ടു തലതലതാഴ്ത്തി. പനിനീര്‍ പൂ ഒന്നു പിടഞ്ഞു..അപ്പോള്‍ ഏതൊ ഒരു കൊമ്പിലെ ഒരു മുള്ള്‌ അവന്റെ കയ്യില്‍ തറഞ്ഞു കയറി.. അവന്‍ പെട്ടന്നു കൈ‌ വലിച്ചു..

ഇപ്പോള്‍ പനിനീര്‍ പൂവ്‌ അതി സുന്ദരിയാണ്‌..അവളുടെ ചുറ്റും ഒത്തിരി കരിവണ്ടുകള്‍ മൂളിപ്പറക്കുന്നുണ്ട്‌ ..പഷേ അവള്‍ ആരെയും ശ്രധിക്കാറില്ല..കാരണം ഇപ്പോള്‍ അവള്‍ പഴയതു പോലെ അല്ല..ഒരു കാമുകിയാണ്‌.. തോട്ടമുടമയുടെ മകന്റെ കാമുകി..

പഷേ രണ്ടു ദിവസ്സമായി പനിനീര്‍ പൂവ്‌ ആകെ വിഷാദ മൂകയാണു.. കാരണം..തോട്ടമുടമയുടെ മകന്‍ വിനോദയാത്രയില്‍ ആണ്‌..ഉണങ്ങിയതും പഴുത്തതുമായ ഇലകള്‍ അവള്‍ക്കു ഒരുപാടു പ്രായം തോന്നിപ്പിച്ചു..എങ്കിലും ചുവന്നു തുടുത്ത്‌ സുന്ദരിയായി തന്നെ അവള്‍ നിന്നു.. അവനെ കുറിച്ചു ഓര്‍ക്കുമ്പൊള്‍ എല്ലാം അവള്‍ക്കു കരച്ചില്‍ വരും..അങ്ങിനെ കരഞ്ഞ്‌ കരഞ്ഞു അവള്‍ ഉറങ്ങി പോയി.. ഒരു ബഹളം കേട്ടാണ്‌ അവള്‍ ഉറക്കം ഉണര്‍ന്നത്‌.. തോട്ടമുടമയുടെ വീട്ടില്‍ ഒരു ആള്‍ക്കൂട്ടം ..ആരൊക്കെയോ അടക്കിപിടിച്ചു കരയുന്നുണ്ട്‌.. ഇടക്കിടക്കു ഒരു തേങ്ങല്‍ കേള്‍ക്കാം.. ആരൊ പറയുന്നു.. വിനോദയാത്രക്കു പോയ 3 കുട്ടികള്‍ മരിച്ചത്രെ..വെള്ളച്ചാട്ടത്തിനടുത്ത്‌ കുളിക്കുകയായിരുന്നു..പെട്ടന്നു വെള്ളം പൊങ്ങി 2 പേര്‍ മുങ്ങിപോയി... ഈ കുട്ടി അവരെ രഷിക്കാന്‍ ശ്രമിച്ചതാണ്‌..പനിനീര്‍ പൂവിനു തന്റെ ഹൃദയം തകരുന്നതായി തോന്നി..അവള്‍ പൊട്ടിക്കരഞ്ഞു..മറ്റുള്ളപൂവുകള്‍ വിഷാദത്തോടെ അവളെ തന്നെ നോക്കി നിന്നു..

പനിനീര്‍ പൂവ്‌ ദൈവത്തോട്‌ പ്രാര്‍ത്ഥിച്ചു...

ദൈവം അവളുടെ പ്രാര്‍ത്ഥന കേട്ടു..അനുശോചനം അറിയിക്കാന്‍ വന്ന ഏതോ ഒരു കുട്ടി..പനിനീര്‍പൂവിനെ തണ്ടോടെ വേര്‍പെടുത്തിയെടുത്തു ..എന്നിട്ട്‌ കൂട്ടുകാരന്റെ ഹൃദയത്തോട്‌ ചേര്‍ത്തുവച്ചു....അപ്പോള്‍ ആരോ പറഞ്ഞു..ആ പൂവിനു എന്തു നിറമാണ്‌..അപ്പോള്‍ പനിനീര്‍പ്പൂ പറഞ്ഞു..സുഹൃത്തേ ഇതു ഒരു പനിനീര്‍പൂവിന്റെ നിറമല്ല..അനശ്വര പ്രണയത്തിന്റെ നിറമാണ്‌..എന്റെ പ്രേമത്തിന്റെ നിറമാണ്‌..അതുകേട്ട്‌ തോട്ടത്തിലെ മറ്റു പൂവുകള്‍ കണ്ണുനീര്‍ തുടച്ചു...

സ്നേഹപൂര്‍വ്വം...

പ്രണയതെ തട്ടി തെറിപ്പിച ആ ഫോണ്‍..

എന്റെ പ്രണയതെ തട്ടി തെറിപ്പിച ആ ഫോണ്‍ വന്നപ്പോഴും എനിക്ക്‌ കാര്യമായൊന്നും തോനീിയില്ല. പ്രണയം വിവാഹത്തിലവാസാനിക്കുന്നു എന്ന അവളുടെ ചിന്ത യെ ഞാനും തട്ടി തെറിപ്പിചിരുന്നല്ലോ.പ്രണയത്തിന്റെ വികാരങ്ങളെ ചിന്തകളേ പ്രകടനങ്ങളെ പന്‍ക്കിദാന്‍ വിറസമായ ക്ലാസ്സിനേയും ചിലമ്പിക്കുന്ന ക്യാംപസിനേയും മാറ്റി കുന്നിന്‍ ചെരുവുലെ പക്ഷികള്‍ മുറിക്കുന്ന ഏകാന്തതയിലേക്കിരങ്ങി അവളുടെ മടിയില്‍ തലവെച്‌ കിടക്കുമ്പോഴും അവള്‍ക്ക്‌ പറയാനുണ്ടാവുക വിവാഹവും കുട്ടികൌം കുടുംബത്തേയും കുറിചായിരിക്കും. അപ്പോഴൊക്കെ അവളുടെ കണ്ണുകളിളെ തിളക്കത്തില്‍ പ്രതിഫലിക്കുന്ന എന്റെ ബിംബത്തെ നോക്കി ഞാന്‍ വിചാരിക്കും"പ്രണയം വിവാഹത്തില്‍ തീരുന്നുവോ അതൊ അത്ത്രയൊക്കെ ഒള്ളോ പ്രണയത്തിന്ന് പറയ്യാന്‍ പക്ഷേ എന്റെ ഉള്ളിലെ പ്രണയം അതിലും ഏറെ എന്തൊക്കെ യൊ ആയിരുന്നും അത്‌ പറയാന്‍ എനിക്കറിയുമ്മായിരുന്നില്ല.അവള്‍ വിവാഹത്തെ യും കുട്ടികളെയുമൊക്കെ പറയുംബൊള്‍ എനിക്ക്‌ പ്രാരാബ്ദങ്ങല്‍ നിറഞ്ഞ കുടുംബങ്ങളെ ഓര്‍മ വന്നു. അതില്‍ കുറെ പരാധീനകളല്ലാതെ പ്രണയത്തെ ഒട്ടും ദര്‍ശിക്കന്‍ എനിക്കയില്ല. വീട്ടില്‍ വിവാലോചനകള്‍ വന്നു തുടങ്ങിയപ്പൊഴാകണം അവള്‍ വിവാഹത്തിന്ന് നിര്‍ബന്ധം പിടിച്‌ തുറ്റങ്ങിയത്‌. നമ്മുടെ പ്രണയതെ വിവാഹം കൊണ്ട്‌ കൊന്ന് കളയണൊ എന്ന ചൊദ്യത്തിന്‍ നീ ദിവ്യ പ്രണയത്തിന്റെയല്ല പ്രയൊഗിക്‌ പ്രണയത്തിന്റെ വക്താവാണെന്നവള്‍ മറുപടി പറഞ്ഞത്‌. ബന്ധങ്ങളേ ത്യജിച്‌ നേടുന്ന വിവാഹത്തില്‍ പ്രണയത്തിന്‍ സംസാരിക്കാന്‍ സമയമുണ്ടാവില്ല. പരിവേദനങ്ങല്‍ ക്കല്ലതെ എന്നു ഞാന്‍ പറഞ്ഞതൊടെ മറഞ്ഞ അവള്‍ പ്രണയതെ തട്ടിതെറിപ്പിക്കാനെന്ന് പറഞ്ഞ്‌ അവളുടെ വിവാഹത്തിന്‍ ക്ഷണിചു കൊണ്ടുള്ള ആ ഫോണ്‍ ചെയുകയായിരുന്നു. അവളുടെ വിവാഹാനന്തരവും ഞാന്‍ അവളെ പ്രണയിചു കൊണ്ടെയിരുന്നു. അവള്‍ പ്രതികരിചതെയില്ല. . അല്ലെങ്കിലും എനിക്കെന്തിന്നാണവളുടെ പ്രതികരണം ഞാന്‍ അവളെ പ്രണയിക്ക മ്മാത്രമയിരുന്നലോ ? അല്ല അണല്ലോ?