തടവറയിലെ പൂക്കള്‍ക്ക്‌

ഏകാന്തമായ കാരിരുമ്പഴിക്കുള്ളില്‍നിന്നു
സ്വാതന്ത്ര്യത്തിന്റെ
പുനര്‍ജന്മം എനിക്കു
ലഭിക്കുമെങ്കില്‍,
അതു തടവറയിലെ എന്റെ
പൂക്കളോടൊപ്പമായിരിക്കട്ടെ....
ഒരുനാള്‍ നിന്റെ നെഞ്ചിലെ
പ്രണയം മണത്തു
ഏതെങ്കിലുമൊരു ശലഭം വരും..
പ്രണയത്തിന്റെ
സിംഫണിയില്‍
വേദനയുടെ തീക്കടല്‍
മുഴങ്ങാതിരിക്കട്ടെ...
മണമില്ലെങ്കിലും, സ്നേഹത്തിന്റെ
വിളിപ്പുറങ്ങളില്‍
നെഞ്ചോടു ചേര്‍ത്തു വയ്ക്കാന്‍
എനിക്കൊരു പൂ മതി....
പാറാവുകാരുടെ കനത്ത
ബൂട്ടുകള്‍ക്കിടയില്‍
ചവിട്ടിയരക്കപ്പെട്ട
സ്വാതന്ത്ര്യം മറികടന്നു
എനിക്കെന്നാണു നിന്നെയൊന്നു
ചുംബിക്കാനാവുക...?
ഇരുളടഞ്ഞ ഇരുമ്പഴിക്കുള്ളില്‍
ഞാനും, മതില്‍ക്കെട്ടിനുള്ളില്‍
നീയും ശ്വാസം മുട്ടി
മരിക്കയാണെങ്കില്‍
പുനസമാഗമത്തിലെ അന്ത്യ
വാക്കുകള്‍ക്കു അര്‍ഥമുണ്ടാകുന്നതെങ്ങിനെ....?

തമ്മിലുള്ള ദൂരം കവിത ജീ ആര്‍ കവിയൂര്‍

ദൈവവും കപ്പിയരും ആയുള്ള

ദൂരം വെറും പള്ളി മണിയും

കയറും തമ്മിലുള്ള ദൂരം വരയോ

ദൈവവും കത്തനാരും

തമ്മിലുള്ള ദൂരം വെറും

കുമ്പസാര കുടും കുംമ്പസാരവും വരയോ

അഞ്ചുനേരം നിസ്ക്കരികൂം

മുല്ലാകയും അല്ലാഹുവും തമ്മില്‍

നെറ്റിയിലെ താഴമ്പു വരെയുളള

കഴമ്പു വരയോ

ഈശ്വരനും പുജാരിയും

തമ്മില്‍ ഉള്ള ബന്ധം

പടചോറും നെയ്യ്പായസവും വരയോ?

മനുഷ്യനും മതങ്ങളും

തമ്മിലുള്ള ദൂരം

നന്മ തിന്മ തന്‍ കതോളമോ ?

ചിന്തകരും ചിന്തയും തമ്മിലുള്ള ദൂരം

ചിതലും ചിതയും വരയോ...?

പനിനീര്‍ പൂവ്‌.....

തോട്ടത്തിലെ പനിനീര്‍പൂവിന്‌ തോട്ടമുടമയുടെ മകനോട്‌ പ്രേമം.. ഒരു പൂവ്‌ ഒരു മനുഷ്യനെ പ്രേമിക്കുകയൊ ?.. മറ്റു പൂവുകള്‍ അവളെ കളിയാക്കി..എന്നാലും പനിനീര്‍പൂവ്‌ പിന്മാറിയില്ല..അവള്‍ അവനെ പ്രേമിച്ചു കൊണ്ടേയിരുന്നു..

എന്നും രാവിലെ തോട്ടമുടമയുടെ മകന്‍ അവന്റെ ജാലകം തുറക്കുമ്പൊള്‍ ആദ്യം കാണുന്നത്‌ ആ പനിനീര്‍ പൂവിനെയാണ്‌. അതുകൊണ്ട്‌ പനിനീര്‍പൂ ..ചെടിയോടു പറഞ്ഞ്‌ അതിന്റെ വാടിയതും ഉണങ്ങിയതുമായ എല്ലാ ഇലകളും പൊഴിച്ച്‌ , ചുവന്നു തുടുത്ത ഇതളുകള്‍ ഒന്നു കൂടെ ചുമപ്പിച്ച്‌ സുന്ദരിയായങ്ങിനെ നില്‍ക്കും..തോട്ടമുടമയുടെ മകന്‍ പനിനീര്‍പൂവിനെ നോക്കി പുഞ്ചിരിക്കും..അപ്പോള്‍ പനിനീര്‍ പുഷ്പ്പം നാണം കൊണ്ടു തലകുനിക്കും ..അതു കാണുമ്പൊള്‍ മറ്റുള്ളപൂക്കള്‍ അസൂയയോടെ പനിനീര്‍പൂവിനെ നോക്കിനില്‍ക്കും...

അങ്ങിനെ പ്രേമിച്ചു പ്രേമിച്ച്‌ ഇപ്പോള്‍ പനിനീര്‍പൂവിനു തോട്ടമുടമയുടെ മകനെ കാണാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ വയ്യ എന്നായി..പകല്‍ മുഴുവന്‍ അവള്‍ വിഷാദയായി ഗേറ്റിലേക്ക്‌ നോക്കി നില്‍ക്കും. സന്ധ്യയാകുമ്പോള്‍ അവള്‍ പ്രതീഷയോടെ, ഇതളുകള്‍ക്ക്‌ തിളക്കം കൂട്ടി, അവനെ കാത്തു നില്‍ക്കും..പക്ഷെ അവന്‍ അടുത്തു വരുമ്പോഴെല്ലാം അവള്‍ നാണത്തോടെ തലകുനിക്കുകയാണ്‌ പതിവ്‌.പനിനീര്‍ പൂവിന്റെ തൊട്ടടുത്തായി തോട്ടമുടമയുടെ മകനു ഒരു വായനാസ്ഥലം ഉണ്ട്‌..ദിവസ്സവും അവന്‍ അവിടെ വന്നിരുന്ന്‌ പുസ്തകം വായിക്കുകയൊ ..വെറുതെ ആകാശത്തേക്കു നോക്കിയിരിക്കുകയോ ചെയ്യും...അപ്പോഴെല്ലാം പനിനീര്‍ പൂവ്‌ അവനെ തന്നെ നോക്കിയിരിക്കും.അങ്ങിനെ എത്ര നേരം വേണമെങ്കിലും ഇരിക്കാന്‍ അവള്‍ക്കു ഇഷ്ടമാണ്‌..പഷെ അവള്‍ ഒരിക്കലും അവളുടെ ഇഷ്ടം അവനോടു പറഞ്ഞില്ല...അവന്‍ അടുത്തു വരുമ്പോഴെല്ലാം.. പനിനീര്‍പൂവ്‌ അവളുടെ കൊമ്പുകള്‍ ഒതുക്കി പിടിക്കും..അല്ലങ്കില്‍ അവളുടെ കൂര്‍ത്ത മുള്ളുകള്‍ അവന്റെ ശരീരത്തില്‍ കൊണ്ടാലൊ ? അവന്‌ നൊന്താലൊ ?

ഇന്നു പനിനീര്‍ പൂവിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസ്സമാണ്‌. ഇന്നു സന്ധ്യക്കാണ്‌ അതു സംഭവിച്ചത്‌ .. എന്നത്തേയും പോലെ തോട്ടമുടമയുടെ മകന്‍ ഇന്നും ഒരു പുസ്തകവുമായി അവളുടെ അടുത്തുവന്നിരുന്നു.. അന്ന് അവന്റെ മുഖം അസാധാരണമാം വിധം ചുവന്നു തുടുത്തിരുന്നു.. അവന്റെ കണ്ണുകളുടെ തിളക്കം പനിനീര്‍പൂവിനെ അത്ഭുതപ്പെടുത്തി.. ആ തിളക്കം കാണാനാകാതെ അവള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.. ആരോ തലോടുന്നതു പോലെ തോന്നിയപ്പൊള്‍ പനിനീര്‍ പൂ മെല്ലെ കണ്ണു തുറന്നു.. അപ്പോള്‍ അവന്‍ പറഞ്ഞു " പനിനീര്‍ പുഷ്പമേ ..നീയാണു ലോകത്തിലെ ഏറ്റവും സുന്ദരിയായ പുഷ്പ്പം . അതു പറഞ്ഞിട്ടു അവന്‍ പനിനീര്‍ പൂവിനെ ഒന്നു ചുംബിച്ചു..മറ്റുള്ള പൂവുകള്‍ നാണം കൊണ്ടു തലതലതാഴ്ത്തി. പനിനീര്‍ പൂ ഒന്നു പിടഞ്ഞു..അപ്പോള്‍ ഏതൊ ഒരു കൊമ്പിലെ ഒരു മുള്ള്‌ അവന്റെ കയ്യില്‍ തറഞ്ഞു കയറി.. അവന്‍ പെട്ടന്നു കൈ‌ വലിച്ചു..

ഇപ്പോള്‍ പനിനീര്‍ പൂവ്‌ അതി സുന്ദരിയാണ്‌..അവളുടെ ചുറ്റും ഒത്തിരി കരിവണ്ടുകള്‍ മൂളിപ്പറക്കുന്നുണ്ട്‌ ..പഷേ അവള്‍ ആരെയും ശ്രധിക്കാറില്ല..കാരണം ഇപ്പോള്‍ അവള്‍ പഴയതു പോലെ അല്ല..ഒരു കാമുകിയാണ്‌.. തോട്ടമുടമയുടെ മകന്റെ കാമുകി..

പഷേ രണ്ടു ദിവസ്സമായി പനിനീര്‍ പൂവ്‌ ആകെ വിഷാദ മൂകയാണു.. കാരണം..തോട്ടമുടമയുടെ മകന്‍ വിനോദയാത്രയില്‍ ആണ്‌..ഉണങ്ങിയതും പഴുത്തതുമായ ഇലകള്‍ അവള്‍ക്കു ഒരുപാടു പ്രായം തോന്നിപ്പിച്ചു..എങ്കിലും ചുവന്നു തുടുത്ത്‌ സുന്ദരിയായി തന്നെ അവള്‍ നിന്നു.. അവനെ കുറിച്ചു ഓര്‍ക്കുമ്പൊള്‍ എല്ലാം അവള്‍ക്കു കരച്ചില്‍ വരും..അങ്ങിനെ കരഞ്ഞ്‌ കരഞ്ഞു അവള്‍ ഉറങ്ങി പോയി.. ഒരു ബഹളം കേട്ടാണ്‌ അവള്‍ ഉറക്കം ഉണര്‍ന്നത്‌.. തോട്ടമുടമയുടെ വീട്ടില്‍ ഒരു ആള്‍ക്കൂട്ടം ..ആരൊക്കെയോ അടക്കിപിടിച്ചു കരയുന്നുണ്ട്‌.. ഇടക്കിടക്കു ഒരു തേങ്ങല്‍ കേള്‍ക്കാം.. ആരൊ പറയുന്നു.. വിനോദയാത്രക്കു പോയ 3 കുട്ടികള്‍ മരിച്ചത്രെ..വെള്ളച്ചാട്ടത്തിനടുത്ത്‌ കുളിക്കുകയായിരുന്നു..പെട്ടന്നു വെള്ളം പൊങ്ങി 2 പേര്‍ മുങ്ങിപോയി... ഈ കുട്ടി അവരെ രഷിക്കാന്‍ ശ്രമിച്ചതാണ്‌..പനിനീര്‍ പൂവിനു തന്റെ ഹൃദയം തകരുന്നതായി തോന്നി..അവള്‍ പൊട്ടിക്കരഞ്ഞു..മറ്റുള്ളപൂവുകള്‍ വിഷാദത്തോടെ അവളെ തന്നെ നോക്കി നിന്നു..

പനിനീര്‍ പൂവ്‌ ദൈവത്തോട്‌ പ്രാര്‍ത്ഥിച്ചു...

ദൈവം അവളുടെ പ്രാര്‍ത്ഥന കേട്ടു..അനുശോചനം അറിയിക്കാന്‍ വന്ന ഏതോ ഒരു കുട്ടി..പനിനീര്‍പൂവിനെ തണ്ടോടെ വേര്‍പെടുത്തിയെടുത്തു ..എന്നിട്ട്‌ കൂട്ടുകാരന്റെ ഹൃദയത്തോട്‌ ചേര്‍ത്തുവച്ചു....അപ്പോള്‍ ആരോ പറഞ്ഞു..ആ പൂവിനു എന്തു നിറമാണ്‌..അപ്പോള്‍ പനിനീര്‍പ്പൂ പറഞ്ഞു..സുഹൃത്തേ ഇതു ഒരു പനിനീര്‍പൂവിന്റെ നിറമല്ല..അനശ്വര പ്രണയത്തിന്റെ നിറമാണ്‌..എന്റെ പ്രേമത്തിന്റെ നിറമാണ്‌..അതുകേട്ട്‌ തോട്ടത്തിലെ മറ്റു പൂവുകള്‍ കണ്ണുനീര്‍ തുടച്ചു...

സ്നേഹപൂര്‍വ്വം...

പ്രണയതെ തട്ടി തെറിപ്പിച ആ ഫോണ്‍..

എന്റെ പ്രണയതെ തട്ടി തെറിപ്പിച ആ ഫോണ്‍ വന്നപ്പോഴും എനിക്ക്‌ കാര്യമായൊന്നും തോനീിയില്ല. പ്രണയം വിവാഹത്തിലവാസാനിക്കുന്നു എന്ന അവളുടെ ചിന്ത യെ ഞാനും തട്ടി തെറിപ്പിചിരുന്നല്ലോ.പ്രണയത്തിന്റെ വികാരങ്ങളെ ചിന്തകളേ പ്രകടനങ്ങളെ പന്‍ക്കിദാന്‍ വിറസമായ ക്ലാസ്സിനേയും ചിലമ്പിക്കുന്ന ക്യാംപസിനേയും മാറ്റി കുന്നിന്‍ ചെരുവുലെ പക്ഷികള്‍ മുറിക്കുന്ന ഏകാന്തതയിലേക്കിരങ്ങി അവളുടെ മടിയില്‍ തലവെച്‌ കിടക്കുമ്പോഴും അവള്‍ക്ക്‌ പറയാനുണ്ടാവുക വിവാഹവും കുട്ടികൌം കുടുംബത്തേയും കുറിചായിരിക്കും. അപ്പോഴൊക്കെ അവളുടെ കണ്ണുകളിളെ തിളക്കത്തില്‍ പ്രതിഫലിക്കുന്ന എന്റെ ബിംബത്തെ നോക്കി ഞാന്‍ വിചാരിക്കും"പ്രണയം വിവാഹത്തില്‍ തീരുന്നുവോ അതൊ അത്ത്രയൊക്കെ ഒള്ളോ പ്രണയത്തിന്ന് പറയ്യാന്‍ പക്ഷേ എന്റെ ഉള്ളിലെ പ്രണയം അതിലും ഏറെ എന്തൊക്കെ യൊ ആയിരുന്നും അത്‌ പറയാന്‍ എനിക്കറിയുമ്മായിരുന്നില്ല.അവള്‍ വിവാഹത്തെ യും കുട്ടികളെയുമൊക്കെ പറയുംബൊള്‍ എനിക്ക്‌ പ്രാരാബ്ദങ്ങല്‍ നിറഞ്ഞ കുടുംബങ്ങളെ ഓര്‍മ വന്നു. അതില്‍ കുറെ പരാധീനകളല്ലാതെ പ്രണയത്തെ ഒട്ടും ദര്‍ശിക്കന്‍ എനിക്കയില്ല. വീട്ടില്‍ വിവാലോചനകള്‍ വന്നു തുടങ്ങിയപ്പൊഴാകണം അവള്‍ വിവാഹത്തിന്ന് നിര്‍ബന്ധം പിടിച്‌ തുറ്റങ്ങിയത്‌. നമ്മുടെ പ്രണയതെ വിവാഹം കൊണ്ട്‌ കൊന്ന് കളയണൊ എന്ന ചൊദ്യത്തിന്‍ നീ ദിവ്യ പ്രണയത്തിന്റെയല്ല പ്രയൊഗിക്‌ പ്രണയത്തിന്റെ വക്താവാണെന്നവള്‍ മറുപടി പറഞ്ഞത്‌. ബന്ധങ്ങളേ ത്യജിച്‌ നേടുന്ന വിവാഹത്തില്‍ പ്രണയത്തിന്‍ സംസാരിക്കാന്‍ സമയമുണ്ടാവില്ല. പരിവേദനങ്ങല്‍ ക്കല്ലതെ എന്നു ഞാന്‍ പറഞ്ഞതൊടെ മറഞ്ഞ അവള്‍ പ്രണയതെ തട്ടിതെറിപ്പിക്കാനെന്ന് പറഞ്ഞ്‌ അവളുടെ വിവാഹത്തിന്‍ ക്ഷണിചു കൊണ്ടുള്ള ആ ഫോണ്‍ ചെയുകയായിരുന്നു. അവളുടെ വിവാഹാനന്തരവും ഞാന്‍ അവളെ പ്രണയിചു കൊണ്ടെയിരുന്നു. അവള്‍ പ്രതികരിചതെയില്ല. . അല്ലെങ്കിലും എനിക്കെന്തിന്നാണവളുടെ പ്രതികരണം ഞാന്‍ അവളെ പ്രണയിക്ക മ്മാത്രമയിരുന്നലോ ? അല്ല അണല്ലോ?

ഓര്‍മ വെച്ച കാലം...

ഓര്‍മ വെച്ച കാലം...
ഓര്‍മ വെച്ച കാലം മുതല്‍ക്കേ ഒരു കൂട്ടുകാരിയുടെ സ്നേഹം ഞാന്‍ കൊതിച്ചിട്ടിട്ടുണ്ട്.കൂടെപ്പിറപ്പു പോലുമില്ലാതെ ഏകന്തതയില്‍ ഒറ്റപ്പെട്ടു പോയതായിരുന്നു ബാല്യം. ഒരു പെങ്ങളെയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്.
പെണ്‍കുട്ടികളോട് സംസാരിക്കാന്‍ എനിക്ക് പേടിയായിരുന്നു.അവരെ കാണുമ്പോള്‍ എന്റെ ശരീരം വിറക്കുമായിരുന്നു. തൊണ്ട വരളും.മുഖം വിറളി വിരൂപമാകും.വാക്കുകള്‍ പോലും മറന്നു പോകും.
എഴുത്തില്‍ ആ പ്രശ്നമുണ്ടായിരുന്നില്ല.പത്താം തരത്തില്‍ പഠിക്കുമ്പോള്‍ ഒമ്പതിലെ ജാസ്മിനോട് എന്തോ വല്ലാത്ത ഇഷ്ടം തോന്നി.‘ലൈന്‍’എന്നൊക്കെ പറയുന്ന ഒരിഷ്ടത്തിന്റെ വണ്‍വേ വേറെ ഉണ്ടായിരുന്നപ്പോള്‍ ആണത്.
ഒരു എഴ്ത്തിലൂടെയാണ് അവള്‍ എന്നെ സ്വീകരിക്കുന്നത്.ഏട്ടനും അനിയത്തിയുമായി- ആദ്യ പ്രണയത്തിന്റെ തീവ്രതയോളം അഗാധമെന്ന് അനുഭവിച്ച ബന്ധം.ഇണക്കങ്ങള്‍,പിണക്കങ്ങള്‍.
മറുപടിക്കു വേണ്ടിയുള്ള കാത്തിരുപ്പ് അസഹ്യമായിരുന്നു. വിരഹത്തിന്റെ വേദന.പരിഗണനയുടെ പ്രതീക്ഷ.

ജാസ്മിന്‍ എന്നത് അവളുടെ യഥാര്‍ഥ പേരല്ല.ഞാന്‍ അവളെ വിളിച്ചിരുന്നത് അങ്ങനെയായിരുന്നു. അവളുടെ ചില കത്തുകള്‍....അതെത്ര മാത്രം നിങ്ങളെ ആകര്‍ഷിക്കുമെന്ന് അറിയില്ലെങ്കിലും.

ജാസ്മിന്റെ കത്തുകള്‍ക്കു ശേഷം എന്റെ ആദ്യ തൂലികാ സുഹൃത്തിന്റെ വിചാരങ്ങള്‍ പോസ്റ്റ് ചെയ്യാം. പിന്നെയും കുറച്ചധികം പേരുണ്ട്.വഴിയേ…………………


-----------------------------------------
-----------------------------------------
പ്രിയപ്പെട്ട ഏട്ടന് അനുജത്തി എഴുതുന്നത്,
എനിക്ക് ഒന്നും എഴുതാന്‍ അറിയില്ല.എനിക്ക് ഏട്ടന്റെ കഥകളും കവിതകളും വളരെയേറെ ഇഷ്ടപ്പെട്ടു.ഏട്ടനെ എനിക്ക് നന്നായി മനസ്സിലാക്കാം.എന്താണ് ഏട്ടന്റെ പ്രശ്നം?.എന്നോട് പറയൂ. എനിക്ക് ഏട്ടനോട് ഒരു ദേഷ്യവുമില്ല.ഞാന്‍ ഏട്ടനെ ദൈവത്തെപ്പോലെ സ്നേഹിക്കുന്നു.ഞാന്‍ എപ്പോഴും വിചാരിക്കും.എന്റെ ഏട്ടനായിരുന്നുവെങ്കിലെന്ന്.
എനിക്ക് ആകെ മൂന്നു ഏട്ടന്മാരണുള്ളത്.ചേച്ചിയില്ല.ഏട്ടന്റെ കഥ വായിച്ചപ്പോഴാണ് മനസ്സിന് ആശ്വാസം തോന്നിയത്.എം.ടിയെ ഇഷ്ടമാണല്ലേ,എനിക്കും ഇഷ്ടമാണ്.ഞാനും കഥയും കവിതയുമൊക്കെ എഴുതാറുണ്ട്.ഇപ്പോള്‍ പരീക്ഷയല്ലേ , എഴുതുന്നില്ല.കഴിഞ്ഞ പ്രാവശ്യം സാവിത്രി ടീച്ചര്‍ എന്റെ കഥ ഒരു മാസികയില്‍ എടുത്തിരുന്നു.ഏട്ടന് വായിക്കണമെങ്കില്‍ ആ ഡയറി കാണുന്നില്ല.തിരഞ്ഞു നോക്കി തരാം.
എനിക്ക് ഒരാഗ്രഹമുണ്ട് , നന്നായി പഠിക്കണം.ഏട്ടന് എന്താവാനാണ് ഇഷ്ടം?.എനിക്ക് ടീച്ചറാകണം.ഏട്ടന്‍ എന്തിനാണ് ഇത്ര വില കൂടിയ മിഠായി വാങ്ങിത്തന്നത്, ര്ണ്ടു കോഫീ ബൈറ്റാണെൻകിലും എനിക്ക് തൃപ്തി ആയേനെ..ഏട്ടന്‍ മറന്നാലും ഒരിക്കലും ഈ അനുജത്തി മറക്കില്ല.ഒരു വിഷമം മാത്രം.ഏട്ടന്‍ പോവ്വാണല്ലേ.എനിക്ക് കരയാന്‍ കണ്ണീരില്ല.ആകെ ഒരു വിമ്മിട്ടം പോലെ. നിങ്ങളെല്ലാവരും പോകുകയല്ലേ എന്ന് ഓര്‍ത്തിട്ട് , അടുത്ത വര്‍ഷം ഒരു സുഖവുമുണ്ടാവില്ല.

ഏട്ടന് കാമുകി ഉണ്ടായിരുന്നു അല്ലേ? ആ കുട്ടി എന്താണ് പിണങ്ങാന്‍ കാരണം?.ഞാന്‍ ഇതൊക്കെ ചുമ്മാ ചോദിച്ചതാണേ.
ഏട്ടന്‍ ചിത്രം വരക്കുമോ?.ഞാന്‍ ലേശമൊക്കെ വരക്കും.എനിക്ക് പാട്ടുകള്‍ വലിയ ഇഷ്ടമാണ്.ഞാനാണ് ഇപ്പോള്‍ ക്ലാസിലെ പാട്ടുകാരി.ഏട്ടന്‍ ഈ കത്ത് ആര്‍ക്കും കാണിച്ചു കൊടുക്കരുത്.ഞാന്‍ എന്റെ അമ്മയോട് ഏട്ടനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.നല്ല എഴുത്തുകാരനാണ്,പഠിക്കുന്ന കുട്ടിയാണ് എന്നൊക്കെ(കുഴപ്പമില്ലല്ലോ)
ഏട്ടന്‍ മാതൃഭൂമിയിലെ സി.രാധാകൃഷ്ണന്റെ നോവൽ വായിക്കാറുണ്ടോ?. ഇനിയൊരു നിറകണ്‍ ചിരി.നല്ല കഥയാണ്.
ഞാന്‍ എഴുതിയ ഒരു കവിതയിലെ നാലു വരി എഴുതട്ടെ, നല്ലതാണെങ്കില്‍ പറയുമല്ലോ?.
എവിടെ മാനുഷരൊന്നു പോല്‍ വാഴുന്നു.
അവിടെ നിന്‍ വാക്ക് കാവലായ് നില്‍ക്കുന്നു.
ഹിമമൂതിടും പകലുകള്‍ സൂര്യനെ തിരയവേ
നീ ഉണര്‍ത്തു പാട്ടാവുന്നു.
(തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ)
എന്ന്
ഏട്ടന്റെ സ്വന്തം അനുജത്തി

എനിക്ക് മരണത്തെ പേടിയാണ്, ഏട്ടനോ?

----------------------------------------------------------------------------------
എത്രയും സ്നേഹം നിറഞ്ഞ ഏട്ടന് അനുജത്തിയുടെ കത്ത്.
ഏട്ടന്റെ കത്തു വായിച്ചു.വിവരങ്ങള്‍ അറിഞ്ഞതില്‍ സന്തോഷം.
ഏട്ടാ ഞാനീ ഭൂലോകത്ത് സ്നേഹിക്കുന്നത് കഥകളേയും കവിതകളേയും ചേച്ചിയേയും എന്റെ ഈ ചേട്ടനേയും ഏട്ടനേയും അസ്കറിനേയും മാത്രമാണ്.അസ്കറ് പാവമാണ്.ഏട്ടന് എഴുതുന്നത് അസ്കര്‍ അറിയരുത്.അവനോട് ഏട്ടന്‍ അവന്റെ ഭാവി പരിപാടികളെക്കുറിച്ചു ചോദിക്കണം. പെങ്ങള്‍ക്കു വേണ്ടിയല്ലേ?.ഞാന്‍ ചോദിക്കാന്‍ പറഞ്ഞുവെന്നു പറയരുത്.ഏട്ടന്റെ മുഖത്ത് വഞ്ചനയുടെ നിഴല്‍പ്പാട് പോലുമില്ല.
ഏട്ടനു നല്ലതു വരട്ടെ എന്നാശംസിച്ചു കൊണ്ട്
നിര്‍ത്തുന്നു
സ്വന്തം അനുജത്തി

----------------------------------------------------------------------------------

ജാസ്മിന് ഒരു ലൈന്‍ ഉണ്ടായിരുന്നു.അസ്കര്‍ എന്നു പേര്.അവനെ കാണാനും സംസാരിക്കാനും അവള്‍ ആവശ്യപ്പെട്ടിട്ടും ഞാന്‍ അവനെ കാണുകയുണ്ടായില്ല.ഞങ്ങളുടെ അടുപ്പത്തിന് ആ പ്രണയം തടസ്സമായിരുന്നില്ലെന്നണ് നേര്. ആ ലൈന്‍ പതിവ് സ്കൂള്‍ പ്രണയങ്ങള്‍ പോലെ നഷ്ടപ്പെട്ടിട്ടുണ്ടാകണം.
വീടിനപ്പുറം ലോകം കണ്ടിട്ടില്ലാത്ത ഞാന്‍ പ്രീ ഡിഗ്രിക്ക് കണ്ണൂരില്‍ പോയി.നാടു വിട്ട് നില്‍ക്കണമെന്ന ആഗ്രഹവും മുഖ്യമായിരുന്നു.തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍.ഒരു ഇസ്ലാമിക് ഹോസ്റ്റലിലായിരുന്നു താമസം.
യാഥാസ്ഥിതിക മത വിശ്വാസം അന്ധമാക്കിയ ഒരു കൂട്ടം മനസ്സുകള്‍.എവിടെയും സംശയ ദൃഷ്ടി.വഴി തെറ്റിപ്പോകുമോ എന്ന് സൂക്ഷ്മ നിരീക്ഷണം.
എനിക്ക് വരുന്ന ലത്തുകള്‍ പൊട്ടിച്ച് വായിക്കപ്പെട്ട ശേഷമേ കിട്ടൂ എന്നായി.ജാസ്മിന്റെ കത്തുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു.സഹമുറിയന്മാര്‍ക്കിടയില്‍ പാട്ടായി.കൂടുതല്‍ അറിയാന്‍ അവര്‍ എന്റെ ഡയറിയും കട്ടു വായിച്ചു.
ഞാന്‍ വല്ലാതെ വിഷമിച്ചു.വീട്ടില്‍ നിന്നു വിട്ടു നില്‍ക്കുന്ന അസ്വസ്ഥതയ്ക്കു മേലായിരുന്നു ഇത്തരത്തിലൊരു മാനസിക പീഡനവും.
അതേ സമയം തന്നെയാണ് എന്റെ ഒരു കത്ത് ജാസ്മിന്റെ വീട്ടുകാര്‍ വായിച്ച് കോലാഹലമുണ്ടാകുന്നത്.അവരും തെറ്റിദ്ധരിച്ചു.തപാല്‍ വഴി എഴുത്ത് നിലച്ചു.
പിന്നെ നാട്ടില്‍ വരുമ്പോള്‍ എന്റെ അയല്‍ വാസിയായ അവളുടെ അയല്‍ ക്ലാസുകാരിയുടെ കയ്യില്‍ കൊടുത്തു വിടുകയായി. ഒടുവില്‍ അതും നിലച്ചു.
അതിനിടെ തൂലികാ സൌഹൃദങ്ങള്‍ ഏറെ സ്വന്തമായി.അവളെ വല്ലപ്പോഴും കാണും.അവള്‍എ ഴുത്ത് നിര്‍ത്തിയെന്ന് പറഞ്ഞപ്പോള്‍ സംകടം തോന്നി. നന്നായി എഴുതുമായിരുന്നു അവള്‍. ഉള്ളില്‍ തീയുള്ള കുട്ടി.
വിവാഹിതയായ ശേഷം അവളെ വീണ്ടും കണ്ടു.സുന്ദരനും പണക്കാരനുമായ ഭര്‍ത്താവ്.ഞാന്‍ സ്വപ്നപ്പെട്ട് നടന്നു പോകുമ്പോഴാണ് എനിക്കടുത്തായി അവരുടെ കാര്‍ നിര്‍ത്തിയത്.
അവള്‍ പരിചയപ്പെടുത്തി.ഞാന്‍ പറയാറില്ലേ എന്ന്. അയാള്‍ ഹസ്തദാനം ചെയ്തു.എന്റെ കൂട്ടുകാരിയോട് വാത്സല്യവും സ്നേഹവും കൊണ്ട് ഉള്ള് നിറഞ്ഞു.എന്താണ് അവള്‍പറഞ്ഞിട്ടുണ്ടാകുക?!.
ഹിന്ദുസ്ഥാനി രാഗത്തിന്റെ തിരയടിയാണ് അവളെക്കുറിച്ച് എന്റെ മനസ്സില്‍.ഏതോ മനോഹരമായ
കഥയിലെ ഒരിക്കലും മറക്കാനാകാത്ത ഒരു കഥാപാത്രത്തോടുളള ഇഷ്ടം.
--------------------------------------------------------------------------------------------------------------------------------------------------------------------
അയല്‍ക്കാരിയായ ഒരു ചേച്ചിയെ ഞാന്‍ ജീവനു തുല്യം സ്നേഹിച്ചു തുടങ്ങുന്നത് എന്റെ പതതാം ക്ലാസ് പഠന ശേഷമാണ്. പ്രീ ഡിഗ്രിക്ക് ചേര്‍ന്ന സമയം.കാറ്റാടി മരങ്ങളുള്ള, സ്വപ്ന തുല്യമായ ക്യാമ്പസ് ആയിട്ടും , അപകര്‍ഷതയുടെ തണുപ്പിനാല്‍ അടഞ്ഞു പോയ എന്റെ മനസ്സിന്റെ വാതിലുകള്‍ക്കകത്തെയ്ക്ക് ആഹ്ലാദങ്ങള്‍ കടന്നു വന്നില്ല. തിരിച്ച് നാട്ടിലെത്താന്‍ പ്രാര്‍ത്ഥിക്കുന്ന മനസ്സായിരുന്നു എപ്പോഴും.കുറ്റിപ്പുറം റെയില്‍ വേ സ്റ്റേഷനടുത്തെത്താറായാല്‍ ഞാന്‍ അനുഭവിച്ചിരുന്ന സന്തോഷം വിവരിക്കാനാവില്ല. മഴ പോലെത്തന്നെ പെയ്തു പരന്നു കിടക്കുന്ന സ്വപ്ന വെയിലും എനിക്ക് പ്രിയപ്പെട്ടതായിരുന്നു.പോക്കു വെയിലിന്റെ കലാചരുതയിലാണ് ഞാന്‍ വന്നിറങ്ങുക.
എന്റെ ചേച്ചിയെക്കുറിച്ചു പറയും മുമ്പ് രണ്ടു പെണ്‍കുട്ടികളെക്കുറിചചു കൂടി പറയാം.കൌമാരത്തിന്റെ രസങ്ങള്‍ക്കിടയില്‍ രണ്ടു പെണ്‍കുട്ടികള്‍.എനിക്കു പോലും അജ്ഞാതമായ രതി രഹസ്യങ്ങളെ ക്കുറിചുചു അവര്‍ പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല.ആടു നോക്കാന്‍ പോയിരുന്ന സായാഹ്നങ്ങളിലായിരുന്നു അത്.അവളില്‍ ഒരുവളെ കൌതുകത്തിന് പ്രേമിക്കാമെന്നു വെച്ച് ഞാന്‍ കത്തെഴുതുകയുണ്ടായി. മറുപടി രസകരമായിരുന്നു. എന്നെ സ്നേഹിക്കുന്ന പോലെ അവളേയും സ്നേഹിക്കണമെന്ന് കൂട്ടുകാരിക്ക് വേണ്ടി കൂടി ശുപാര്‍ശ. ഇതേ പോലെ മറ്റവളും എഴുതി. പെണ്‍കുട്ടികള്‍ സ്വാര്‍ത്ഥകളാണെന്ന ധാരണ തല്‍ക്കാലം തിരുത്തപ്പെട്ട ഒരു അനുഭവമായിരുന്നു അത്. ഒരാളുടെ പ്രണയം രണ്ടു പെണ്‍ മനസ്സുകള്‍ പങ്കുവെയ്ക്കാന്‍ തയ്യാറാകുക. ഒടുവില്‍ മനസ്സിലായി. എന്നില്‍ നിന്നു കിട്ടുന്ന സമ്മാനങ്ങളായിരുന്നു അവരുടെ പ്രതീക്ഷ. ചൂഷണം ചെയ്യാന്‍ കഴിയുമയിരുന്ന ബന്ധമായിരുന്നുവെങ്കിലും ഉള്ളിലെ ധാര്‍മിക മനുഷ്യന്‍ സമ്മതിച്ചില്ല.

കാലമാണെല്ലാത്തിനും സാക്ഷി...

ജീവിതത്തിന്‍റ് മധുരമയിലെന്നോ അവള്‍ എന്‍റെ മനസ്സിന്‍റെ
കണ്ണാടിക്കൂടുകള്‍ തല്ലിതകറ്ത്ത‍വള്‍ കടന്നുവന്നു
എന്തരഴകായിരുന്നവളുടെ കണ്ണുകള്‍ക്ക്
അന്ന് തിരമാലകള്‍ നിറ്ത്തം വക്കുന്ന കടലിന്നരികില്‍
അവളുടെ മടിയില്‍ തലവച്ചുറങ്ങുന്ന നേരത്ത്
കണ്ട കിന്നാക്കള്‍ക്ക് വിഷം തന്നവള്‍
എവിടെയോ മറഞ്ഞുനിന്നാര്ത്തു ചിരിക്കുന്നു
കാലമാണെല്ലാത്തിനും സാക്ഷി

നക്ഷത്രങ്ങളെ പ്രണയിച്ച കൂട്ടുകാരി...


സ്വപ്നങ്ങളെ അവള്‍ കൂട്ടുപിടിച്ചത്‌ ഏകാന്തതയില്‍ നിന്നും രക്ഷപ്പെടനുള്ള വഴിയായി കരുതിയിട്ടവാം അല്ലെങ്കില്‍ അവളുടെ ഉള്‍വലിഞ്ഞ സ്വഭാവം കൊണ്ടായിരിക്കാം.ഏകാകിയായ്‌ ഇരിക്കുമ്പോള്‍ അവള്‍ ഏകാന്തത അറിയുന്നേയില്ല.

"ഈ ജീവിതകാലം മുഴുവന്‍ ഇവിടെ ഒറ്റയ്കിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.നിറഞ്ഞ ഏകാന്തത ദൈവം എനിക്ക്‌ നല്‍കുകയാണെങ്കില്‍ ലോകത്തിലെ സര്‍വ്വദു:ഖവും നല്‍കിയാലും ഇവിടെ ഒറ്റയ്കിരുന്നു കരയാന്‍ എനിക്ക്‌ സന്തോഷം മാത്രം" എന്ന് അവളുടെ ഡയറിത്താളുകളില്‍ ഞാന്‍ കണ്ടിട്ടുണ്ട്‌. ആ ഡയറിയും മുറിയും അവള്‍ക്ക്‌ വളരെ പ്രിയപ്പെട്ടതാണ്‌.

"എനിക്കുപോലും അറിയാത്ത മനസിന്റെ കോണിലെ ഒരായിരം നൊമ്പരങ്ങള്‍ പങ്കുവയ്ക്കുവാന്‍ നിന്റെ ഈ താളുകള്‍ മാത്രം" എന്ന് ഒരു കൂട്ടുകാരിയോടെന്നപോലെ ആദ്യപേജില്‍ കുറിച്ചിരുന്നു.

നിറഞ്ഞ ആ ഏകാന്തതയില്‍ അവളെ ഇഷ്ടപ്പെടുന്ന അവളെ ഇഷ്ടപ്പെടുന്നവര്‍ എന്ന് അവള്‍ കരുതുന്ന എല്ലാവരും ഉണ്ടാകും.അവരോടെല്ലാം അവള്‍ സംസാരിച്ചുകൊണ്ടിരിക്കും. അവര്‍ അവളോടും.എന്നാല്‍ യഥാര്‍ത്ഥജീവിതത്തില്‍ ഇവരില്‍ പലരോടും അവള്‍ ഉള്ളുതുറന്നു സംസാരിച്ചിട്ടുണ്ടാവില്ല. സത്യത്തില്‍ ഇവരില്‍ പലരേയും അഭിമുഖീകരിക്കാന്‍ തന്നെ അവള്‍ക്ക്‌ ഭയമാണ്‌ എന്ന കാര്യം അവരെ കാണുമ്പോള്‍ മാത്രമാണ്‌ അവള്‍ ഓര്‍ക്കുന്നത്‌. അങ്ങനെ എല്ലാവരുടെയും സൗഹൃദം ആഗ്രഹിക്കുകയും എന്നാല്‍ സംസാരിക്കാനുള്ള കഴിവ്‌ പോലും ഇല്ലെന്ന സത്യം സ്വയം അറിയുകയും ചെയ്യുന്നതിനാല്‍ എല്ലാവര്‍ക്കും മുന്‍പില്‍ അവള്‍ക്ക്‌ തികഞ്ഞ മൗനം മാത്രം.

അവളുടെ മൗനം വാചാലമായിരുന്നു.അവളുടെ മൗനത്തിന്റെ ആഴങ്ങള്‍ വായിക്കാന്‍ കഴിയുന്ന ഒരു സുഹൃത്തിനെ അവള്‍ എന്നും തേടിയിരുന്നു. ഒടുവില്‍ അവളെ മനസിലാക്കുന്ന ഒരു കൂട്ടുകാരന്‍ ഹൃദയത്തിന്റെ ഭാഷയില്‍ അവളെ വിളിച്ചപ്പോള്‍ അവളെന്തെ ആ സൗഹൃദം കണ്ടില്ലെന്നു നടിച്ചത്‌ എന്നെനിക്ക്‌ മനസിലായിരുന്നില്ല. അവളെ എനിക്ക്‌ മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒന്നെനിക്ക്‌ മനസിലായി അവള്‍ ആ സൗഹൃദം ഇഷ്ടപ്പെട്ടിരുന്നു. വളരെയധികം

ജീവിതത്തിന്റെ വസന്തകാലമാണ്‌ കലാലയ ജീവിതം. ആ വസന്തം വിടവാങ്ങാന്‍ ഒരുങ്ങുന്നു.അതിനുമുന്‍പെ തന്നെ പൂക്കളെല്ലം തല്ലിക്കൊഴിച്ച്‌ മരവിച്ച മനസുമായി ആ മരച്ചില്ലകളെ നോക്കിനില്‍ക്കുന്ന അവളെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. പക്ഷെ എന്തിന്‌ എന്ന ചോദ്യത്തിന്‌ എനിക്കുത്തരം ഉണ്ടായിരുന്നില്ല.

പൗര്‍ണമിനാളില്‍ ഈ മണ്ണില്‍ പെയ്തിറങ്ങുന്ന നിലാവിനെയല്ല അമാവാസിയിലെ നിറഞ്ഞ ഇരുട്ടില്‍ തിളങ്ങുന്ന നക്ഷത്രങ്ങളെയാണ്‌ അവള്‍ക്കിഷ്ടം എന്നു പറഞ്ഞപ്പ്പ്പോഴും വരികള്‍ക്കിടയില്‍ വായിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. ഒരുപാടുനാളുകള്‍ക്കു ശേഷം മറുപടിയായി വന്ന എഴുത്തില്‍ നിന്നും ആ സുഹൃത്ത്‌ ഇന്ന് അവള്‍ക്കേറ്റവും പ്രിയപ്പെട്ട നക്ഷത്രലോകത്തെ ഒരു നക്ഷത്രമായി ഈ ലോകത്തുനിന്നും യാത്രയായി എന്നറിഞ്ഞപ്പോള്‍ എന്തുകൊണ്ടെന്നറിയില്ല അവളുടെ പഴയ എഴുത്തുകളിലെ വരികള്‍ക്കിടയിലൂടെ വായിച്ചുപോകുന്നു.

നക്ഷത്രങ്ങള്‍ എന്നും ശോഭയോടെ ജ്വലിച്ചു എങ്കിലും അവയുടെ നീലവെളിച്ചം ഒരുനാളും അവളെ തഴുകിയിരുന്നില്ല. എന്നിട്ടിമെന്തേ ഈ മണ്ണില്‍ പെയ്തിറങ്ങുന്ന നിലാവിനേക്കാള്‍ നക്ഷത്രങ്ങളെ അവള്‍ പ്രണയിച്ചത്‌? കുട്ടിക്കാലത്തു തന്നെ തനിക്കു നഷ്ടപ്പെട്ട തന്റെ പ്രിയപ്പെട്ടവരെയായിരുന്നൊ അവള്‍ അവിടെ തിരഞ്ഞത്‌? ഒരിക്കലും കിട്ടാതെ പോയ ആ സ്നേഹമാണോ നക്ഷത്രങ്ങളെ നോക്കി അവള്‍ തന്റെ കണ്ണുകളിലേക്കാവാഹിച്ചത്‌?

തന്റെ ജന്മദോഷത്തെക്കുറിച്ച്‌ മുത്തശ്ശി പറയുമ്പോഴെല്ലാം തനിക്കതില്‍ വിശ്വാസം എല്ലെന്നു പറഞ്ഞു തര്‍ക്കിക്കാറുണ്ടെങ്കിലും അവള്‍ അതൊക്കെ വിശ്വസിച്ചിരുന്നോ?? തനിക്ക്‌ പ്രിയപ്പെട്ടവരെ ദൈവം ഒരു സ്റ്റാര്‍ ആക്കും എന്ന് തമാശയായി പറഞ്ഞപ്പോഴും ഇതൊക്കെ ആയിരുന്നോ അവളുടെ മനസില്‍?? ഇതായിരുന്നോ അവളെ ആ നല്ല സുഹൃത്തില്‍ നിന്നും അകലാന്‍ പ്രേരിപ്പിച്ചത്‌ ??
എത്ര അകലാന്‍ ശ്രമിച്ചിട്ടും അവളുടെ പ്രിയപ്പെട്ടവന്‍ ഇന്ന് ഒരു നക്ഷത്രമായ്‌ അനന്തതയില്‍...
അവളുടെ മനസിലെ ഏറ്റവും പ്രിയപ്പെട്ട നക്ഷത്രമാകാന്‍ വേണ്ടിയാണോ അവന്‍..........

love calculated

I recommended love4studylovecalculater


I recommended love4studylovecalculater

ഓര്‍മ വെച്ച കാലം...

ഓര്‍മ വെച്ച കാലം മുതല്‍ക്കേ ഒരു കൂട്ടുകാരിയുടെ സ്നേഹം ഞാന്‍ കൊതിച്ചിട്ടിട്ടുണ്ട്.കൂടെപ്പിറപ്പു പോലുമില്ലാതെ ഏകന്തതയില്‍ ഒറ്റപ്പെട്ടു പോയതായിരുന്നു ബാല്യം. ഒരു പെങ്ങളെയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്.
പെണ്‍കുട്ടികളോട് സംസാരിക്കാന്‍ എനിക്ക് പേടിയായിരുന്നു.അവരെ കാണുമ്പോള്‍ എന്റെ ശരീരം വിറക്കുമായിരുന്നു. തൊണ്ട വരളും.മുഖം വിറളി വിരൂപമാകും.വാക്കുകള്‍ പോലും മറന്നു പോകും.
എഴുത്തില്‍ ആ പ്രശ്നമുണ്ടായിരുന്നില്ല.പത്താം തരത്തില്‍ പഠിക്കുമ്പോള്‍ ഒമ്പതിലെ ജാസ്മിനോട് എന്തോ വല്ലാത്ത ഇഷ്ടം തോന്നി.‘ലൈന്‍’എന്നൊക്കെ പറയുന്ന ഒരിഷ്ടത്തിന്റെ വണ്‍വേ വേറെ ഉണ്ടായിരുന്നപ്പോള്‍ ആണത്.
ഒരു എഴ്ത്തിലൂടെയാണ് അവള്‍ എന്നെ സ്വീകരിക്കുന്നത്.ഏട്ടനും അനിയത്തിയുമായി- ആദ്യ പ്രണയത്തിന്റെ തീവ്രതയോളം അഗാധമെന്ന് അനുഭവിച്ച ബന്ധം.ഇണക്കങ്ങള്‍,പിണക്കങ്ങള്‍.
മറുപടിക്കു വേണ്ടിയുള്ള കാത്തിരുപ്പ് അസഹ്യമായിരുന്നു. വിരഹത്തിന്റെ വേദന.പരിഗണനയുടെ പ്രതീക്ഷ.

ജാസ്മിന്‍ എന്നത് അവളുടെ യഥാര്‍ഥ പേരല്ല.ഞാന്‍ അവളെ വിളിച്ചിരുന്നത് അങ്ങനെയായിരുന്നു. അവളുടെ ചില കത്തുകള്‍....അതെത്ര മാത്രം നിങ്ങളെ ആകര്‍ഷിക്കുമെന്ന് അറിയില്ലെങ്കിലും.

ജാസ്മിന്റെ കത്തുകള്‍ക്കു ശേഷം എന്റെ ആദ്യ തൂലികാ സുഹൃത്തിന്റെ വിചാരങ്ങള്‍ പോസ്റ്റ് ചെയ്യാം. പിന്നെയും കുറച്ചധികം പേരുണ്ട്.വഴിയേ…………………


-----------------------------------------
-----------------------------------------
പ്രിയപ്പെട്ട ഏട്ടന് അനുജത്തി എഴുതുന്നത്,
എനിക്ക് ഒന്നും എഴുതാന്‍ അറിയില്ല.എനിക്ക് ഏട്ടന്റെ കഥകളും കവിതകളും വളരെയേറെ ഇഷ്ടപ്പെട്ടു.ഏട്ടനെ എനിക്ക് നന്നായി മനസ്സിലാക്കാം.എന്താണ് ഏട്ടന്റെ പ്രശ്നം?.എന്നോട് പറയൂ. എനിക്ക് ഏട്ടനോട് ഒരു ദേഷ്യവുമില്ല.ഞാന്‍ ഏട്ടനെ ദൈവത്തെപ്പോലെ സ്നേഹിക്കുന്നു.ഞാന്‍ എപ്പോഴും വിചാരിക്കും.എന്റെ ഏട്ടനായിരുന്നുവെങ്കിലെന്ന്.
എനിക്ക് ആകെ മൂന്നു ഏട്ടന്മാരണുള്ളത്.ചേച്ചിയില്ല.ഏട്ടന്റെ കഥ വായിച്ചപ്പോഴാണ് മനസ്സിന് ആശ്വാസം തോന്നിയത്.എം.ടിയെ ഇഷ്ടമാണല്ലേ,എനിക്കും ഇഷ്ടമാണ്.ഞാനും കഥയും കവിതയുമൊക്കെ എഴുതാറുണ്ട്.ഇപ്പോള്‍ പരീക്ഷയല്ലേ , എഴുതുന്നില്ല.കഴിഞ്ഞ പ്രാവശ്യം സാവിത്രി ടീച്ചര്‍ എന്റെ കഥ ഒരു മാസികയില്‍ എടുത്തിരുന്നു.ഏട്ടന് വായിക്കണമെങ്കില്‍ ആ ഡയറി കാണുന്നില്ല.തിരഞ്ഞു നോക്കി തരാം.
എനിക്ക് ഒരാഗ്രഹമുണ്ട് , നന്നായി പഠിക്കണം.ഏട്ടന് എന്താവാനാണ് ഇഷ്ടം?.എനിക്ക് ടീച്ചറാകണം.ഏട്ടന്‍ എന്തിനാണ് ഇത്ര വില കൂടിയ മിഠായി വാങ്ങിത്തന്നത്, ര്ണ്ടു കോഫീ ബൈറ്റാണെൻകിലും എനിക്ക് തൃപ്തി ആയേനെ..ഏട്ടന്‍ മറന്നാലും ഒരിക്കലും ഈ അനുജത്തി മറക്കില്ല.ഒരു വിഷമം മാത്രം.ഏട്ടന്‍ പോവ്വാണല്ലേ.എനിക്ക് കരയാന്‍ കണ്ണീരില്ല.ആകെ ഒരു വിമ്മിട്ടം പോലെ. നിങ്ങളെല്ലാവരും പോകുകയല്ലേ എന്ന് ഓര്‍ത്തിട്ട് , അടുത്ത വര്‍ഷം ഒരു സുഖവുമുണ്ടാവില്ല.

ഏട്ടന് കാമുകി ഉണ്ടായിരുന്നു അല്ലേ? ആ കുട്ടി എന്താണ് പിണങ്ങാന്‍ കാരണം?.ഞാന്‍ ഇതൊക്കെ ചുമ്മാ ചോദിച്ചതാണേ.
ഏട്ടന്‍ ചിത്രം വരക്കുമോ?.ഞാന്‍ ലേശമൊക്കെ വരക്കും.എനിക്ക് പാട്ടുകള്‍ വലിയ ഇഷ്ടമാണ്.ഞാനാണ് ഇപ്പോള്‍ ക്ലാസിലെ പാട്ടുകാരി.ഏട്ടന്‍ ഈ കത്ത് ആര്‍ക്കും കാണിച്ചു കൊടുക്കരുത്.ഞാന്‍ എന്റെ അമ്മയോട് ഏട്ടനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.നല്ല എഴുത്തുകാരനാണ്,പഠിക്കുന്ന കുട്ടിയാണ് എന്നൊക്കെ(കുഴപ്പമില്ലല്ലോ)
ഏട്ടന്‍ മാതൃഭൂമിയിലെ സി.രാധാകൃഷ്ണന്റെ നോവൽ വായിക്കാറുണ്ടോ?. ഇനിയൊരു നിറകണ്‍ ചിരി.നല്ല കഥയാണ്.
ഞാന്‍ എഴുതിയ ഒരു കവിതയിലെ നാലു വരി എഴുതട്ടെ, നല്ലതാണെങ്കില്‍ പറയുമല്ലോ?.
എവിടെ മാനുഷരൊന്നു പോല്‍ വാഴുന്നു.
അവിടെ നിന്‍ വാക്ക് കാവലായ് നില്‍ക്കുന്നു.
ഹിമമൂതിടും പകലുകള്‍ സൂര്യനെ തിരയവേ
നീ ഉണര്‍ത്തു പാട്ടാവുന്നു.
(തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ)
എന്ന്
ഏട്ടന്റെ സ്വന്തം അനുജത്തി

എനിക്ക് മരണത്തെ പേടിയാണ്, ഏട്ടനോ?

----------------------------------------------------------------------------------
എത്രയും സ്നേഹം നിറഞ്ഞ ഏട്ടന് അനുജത്തിയുടെ കത്ത്.
ഏട്ടന്റെ കത്തു വായിച്ചു.വിവരങ്ങള്‍ അറിഞ്ഞതില്‍ സന്തോഷം.
ഏട്ടാ ഞാനീ ഭൂലോകത്ത് സ്നേഹിക്കുന്നത് കഥകളേയും കവിതകളേയും ചേച്ചിയേയും എന്റെ ഈ ചേട്ടനേയും ഏട്ടനേയും അസ്കറിനേയും മാത്രമാണ്.അസ്കറ് പാവമാണ്.ഏട്ടന് എഴുതുന്നത് അസ്കര്‍ അറിയരുത്.അവനോട് ഏട്ടന്‍ അവന്റെ ഭാവി പരിപാടികളെക്കുറിച്ചു ചോദിക്കണം. പെങ്ങള്‍ക്കു വേണ്ടിയല്ലേ?.ഞാന്‍ ചോദിക്കാന്‍ പറഞ്ഞുവെന്നു പറയരുത്.ഏട്ടന്റെ മുഖത്ത് വഞ്ചനയുടെ നിഴല്‍പ്പാട് പോലുമില്ല.
ഏട്ടനു നല്ലതു വരട്ടെ എന്നാശംസിച്ചു കൊണ്ട്
നിര്‍ത്തുന്നു
സ്വന്തം അനുജത്തി

----------------------------------------------------------------------------------

ജാസ്മിന് ഒരു ലൈന്‍ ഉണ്ടായിരുന്നു.അസ്കര്‍ എന്നു പേര്.അവനെ കാണാനും സംസാരിക്കാനും അവള്‍ ആവശ്യപ്പെട്ടിട്ടും ഞാന്‍ അവനെ കാണുകയുണ്ടായില്ല.ഞങ്ങളുടെ അടുപ്പത്തിന് ആ പ്രണയം തടസ്സമായിരുന്നില്ലെന്നണ് നേര്. ആ ലൈന്‍ പതിവ് സ്കൂള്‍ പ്രണയങ്ങള്‍ പോലെ നഷ്ടപ്പെട്ടിട്ടുണ്ടാകണം.
വീടിനപ്പുറം ലോകം കണ്ടിട്ടില്ലാത്ത ഞാന്‍ പ്രീ ഡിഗ്രിക്ക് കണ്ണൂരില്‍ പോയി.നാടു വിട്ട് നില്‍ക്കണമെന്ന ആഗ്രഹവും മുഖ്യമായിരുന്നു.തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍.ഒരു ഇസ്ലാമിക് ഹോസ്റ്റലിലായിരുന്നു താമസം.
യാഥാസ്ഥിതിക മത വിശ്വാസം അന്ധമാക്കിയ ഒരു കൂട്ടം മനസ്സുകള്‍.എവിടെയും സംശയ ദൃഷ്ടി.വഴി തെറ്റിപ്പോകുമോ എന്ന് സൂക്ഷ്മ നിരീക്ഷണം.
എനിക്ക് വരുന്ന ലത്തുകള്‍ പൊട്ടിച്ച് വായിക്കപ്പെട്ട ശേഷമേ കിട്ടൂ എന്നായി.ജാസ്മിന്റെ കത്തുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു.സഹമുറിയന്മാര്‍ക്കിടയില്‍ പാട്ടായി.കൂടുതല്‍ അറിയാന്‍ അവര്‍ എന്റെ ഡയറിയും കട്ടു വായിച്ചു.
ഞാന്‍ വല്ലാതെ വിഷമിച്ചു.വീട്ടില്‍ നിന്നു വിട്ടു നില്‍ക്കുന്ന അസ്വസ്ഥതയ്ക്കു മേലായിരുന്നു ഇത്തരത്തിലൊരു മാനസിക പീഡനവും.
അതേ സമയം തന്നെയാണ് എന്റെ ഒരു കത്ത് ജാസ്മിന്റെ വീട്ടുകാര്‍ വായിച്ച് കോലാഹലമുണ്ടാകുന്നത്.അവരും തെറ്റിദ്ധരിച്ചു.തപാല്‍ വഴി എഴുത്ത് നിലച്ചു.
പിന്നെ നാട്ടില്‍ വരുമ്പോള്‍ എന്റെ അയല്‍ വാസിയായ അവളുടെ അയല്‍ ക്ലാസുകാരിയുടെ കയ്യില്‍ കൊടുത്തു വിടുകയായി. ഒടുവില്‍ അതും നിലച്ചു.
അതിനിടെ തൂലികാ സൌഹൃദങ്ങള്‍ ഏറെ സ്വന്തമായി.അവളെ വല്ലപ്പോഴും കാണും.അവള്‍എ ഴുത്ത് നിര്‍ത്തിയെന്ന് പറഞ്ഞപ്പോള്‍ സംകടം തോന്നി. നന്നായി എഴുതുമായിരുന്നു അവള്‍. ഉള്ളില്‍ തീയുള്ള കുട്ടി.
വിവാഹിതയായ ശേഷം അവളെ വീണ്ടും കണ്ടു.സുന്ദരനും പണക്കാരനുമായ ഭര്‍ത്താവ്.ഞാന്‍ സ്വപ്നപ്പെട്ട് നടന്നു പോകുമ്പോഴാണ് എനിക്കടുത്തായി അവരുടെ കാര്‍ നിര്‍ത്തിയത്.
അവള്‍ പരിചയപ്പെടുത്തി.ഞാന്‍ പറയാറില്ലേ എന്ന്. അയാള്‍ ഹസ്തദാനം ചെയ്തു.എന്റെ കൂട്ടുകാരിയോട് വാത്സല്യവും സ്നേഹവും കൊണ്ട് ഉള്ള് നിറഞ്ഞു.എന്താണ് അവള്‍പറഞ്ഞിട്ടുണ്ടാകുക?!.
ഹിന്ദുസ്ഥാനി രാഗത്തിന്റെ തിരയടിയാണ് അവളെക്കുറിച്ച് എന്റെ മനസ്സില്‍.ഏതോ മനോഹരമായ
കഥയിലെ ഒരിക്കലും മറക്കാനാകാത്ത ഒരു കഥാപാത്രത്തോടുളള ഇഷ്ടം.
--------------------------------------------------------------------------------------------------------------------------------------------------------------------
അയല്‍ക്കാരിയായ ഒരു ചേച്ചിയെ ഞാന്‍ ജീവനു തുല്യം സ്നേഹിച്ചു തുടങ്ങുന്നത് എന്റെ പതതാം ക്ലാസ് പഠന ശേഷമാണ്. പ്രീ ഡിഗ്രിക്ക് ചേര്‍ന്ന സമയം.കാറ്റാടി മരങ്ങളുള്ള, സ്വപ്ന തുല്യമായ ക്യാമ്പസ് ആയിട്ടും , അപകര്‍ഷതയുടെ തണുപ്പിനാല്‍ അടഞ്ഞു പോയ എന്റെ മനസ്സിന്റെ വാതിലുകള്‍ക്കകത്തെയ്ക്ക് ആഹ്ലാദങ്ങള്‍ കടന്നു വന്നില്ല. തിരിച്ച് നാട്ടിലെത്താന്‍ പ്രാര്‍ത്ഥിക്കുന്ന മനസ്സായിരുന്നു എപ്പോഴും.കുറ്റിപ്പുറം റെയില്‍ വേ സ്റ്റേഷനടുത്തെത്താറായാല്‍ ഞാന്‍ അനുഭവിച്ചിരുന്ന സന്തോഷം വിവരിക്കാനാവില്ല. മഴ പോലെത്തന്നെ പെയ്തു പരന്നു കിടക്കുന്ന സ്വപ്ന വെയിലും എനിക്ക് പ്രിയപ്പെട്ടതായിരുന്നു.പോക്കു വെയിലിന്റെ കലാചരുതയിലാണ് ഞാന്‍ വന്നിറങ്ങുക.
എന്റെ ചേച്ചിയെക്കുറിച്ചു പറയും മുമ്പ് രണ്ടു പെണ്‍കുട്ടികളെക്കുറിചചു കൂടി പറയാം.കൌമാരത്തിന്റെ രസങ്ങള്‍ക്കിടയില്‍ രണ്ടു പെണ്‍കുട്ടികള്‍.എനിക്കു പോലും അജ്ഞാതമായ രതി രഹസ്യങ്ങളെ ക്കുറിചുചു അവര്‍ പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല.ആടു നോക്കാന്‍ പോയിരുന്ന സായാഹ്നങ്ങളിലായിരുന്നു അത്.അവളില്‍ ഒരുവളെ കൌതുകത്തിന് പ്രേമിക്കാമെന്നു വെച്ച് ഞാന്‍ കത്തെഴുതുകയുണ്ടായി. മറുപടി രസകരമായിരുന്നു. എന്നെ സ്നേഹിക്കുന്ന പോലെ അവളേയും സ്നേഹിക്കണമെന്ന് കൂട്ടുകാരിക്ക് വേണ്ടി കൂടി ശുപാര്‍ശ. ഇതേ പോലെ മറ്റവളും എഴുതി. പെണ്‍കുട്ടികള്‍ സ്വാര്‍ത്ഥകളാണെന്ന ധാരണ തല്‍ക്കാലം തിരുത്തപ്പെട്ട ഒരു അനുഭവമായിരുന്നു അത്. ഒരാളുടെ പ്രണയം രണ്ടു പെണ്‍ മനസ്സുകള്‍ പങ്കുവെയ്ക്കാന്‍ തയ്യാറാകുക. ഒടുവില്‍ മനസ്സിലായി. എന്നില്‍ നിന്നു കിട്ടുന്ന സമ്മാനങ്ങളായിരുന്നു അവരുടെ പ്രതീക്ഷ. ചൂഷണം ചെയ്യാന്‍ കഴിയുമയിരുന്ന ബന്ധമായിരുന്നുവെങ്കിലും ഉള്ളിലെ ധാര്‍മിക മനുഷ്യന്‍ സമ്മതിച്ചില്ല.

സുഗന്ധരഹിതമായ ബൊക്കെ..

അവന്‍ സമ്മാനിച്ച
ചുവന്ന പനിനീര്‍ പൂവുകളുടെ
സുഗന്ധരഹിതമായ ബൊക്കെ
നെഞ്ചോടു ചേര്‍ത്ത്‌ താലോലിച്ച്‌
അവളങ്ങനെ നിന്നു

എവിടെയെന്റെ സമ്മാനമെന്ന
അവന്റെ ചോദ്യം കാണാതെ-
ഒന്നിനും മറുപടി പറയാത്ത
എല്ലാമറിയുന്ന ആകാശത്തേക്ക്‌ നോക്കി
പറയാന്‍ വയ്യാത്തൊരു
ഫ്ലാഷ്ബാക്ക്‌ ചുരുളഴിയുന്നതു
അവള്‍ മാത്രമറിഞ്ഞു

തലേ രാത്രി
തൂവെള്ളവസ്ത്രങ്ങളിഞ്ഞ്‌
വെള്ള കുതിരമേല്‍ രാജകുമാരനെത്തുമെന്ന
വിഡ്ഡിത്തം മറന്നു
വെള്ള ബ്ലാങ്കറ്റു മൂടിയ ഉറക്കം
പ്രഭാതം മുതല് ‍ഒലിയാന്‍ഡര്‍ - ജൂബിലി - ഫ്ലോറിഡ -
ഫ്ലവര്‍ ഷോപ്പുകള്‍ കയറിയിറങ്ങിയത്‌
10 രൂപക്ക്‌ 3 പൂവുകള്
‍വില പേശി
ആര്‍ക്കൊക്കെ വേണ്ടിയെന്ന് ടോസ്സ്‌ ഇട്ടത്‌
കാറിന്റെ ഡിക്കിയില്
‍ഡാഷ്‌ ബോര്‍ഡില്‍
സീറ്റിനടിയിലുമായി സൂക്ഷിച്ച്‌
പിന്നീട്‌ പരസ്പരമറിയാതെ പങ്കു വെച്ച്‌
ആശംസകള്‍ നേര്‍ന്നത്‌

വര്‍ത്തമാനത്തിലേക്ക്‌ മടങ്ങിയെത്തി
മുന്നില്‍ വന്നുപെട്ടിരിക്കുന്ന
ഈ നാലാമന്‍ ടോസ്സില്‍ വിഴാതെ പോയ
നിരാശയുടെ ചുണ്ടിലേക്ക്‌ മനോഹരമായ ചിരി തിരുകി വെച്ച്‌ -
പ്രണയകനലെരിയുന്ന അവന്റെ കണ്ണിലേക്കു നോക്കി
ഇടതു നെഞ്ചു തൊട്ട്‌
നിനക്കുള്ളതിവിടെയെന്ന്
ഒറ്റവാക്കു കൊണ്ട്‌ തോല്‍പിച്ചു കളഞ്ഞവള്

‍ബോധമില്ലായ്മയുടെ കടലിളക്ക-
മൊടുങ്ങിയപ്പോള്‍ അവനറിഞ്ഞു

അവളുടെ പൂക്കളൊഴിഞ്ഞ ഹൊന്‍ഡ സി.ആര്‍.വി.
1.കി.മി. എങ്കിലും പിന്നിട്ടിരുന്നുവെന്ന്
അവന്‍ സമ്മാനിച്ച
ചുവന്ന പനിനീര്‍ പൂവുകളുടെ
സുഗന്ധരഹിതമായ ബൊക്കെ
നെഞ്ചോടു ചേര്‍ത്ത്‌ താലോലിച്ച്‌
അവളങ്ങനെ നിന്നു

എവിടെയെന്റെ സമ്മാനമെന്ന
അവന്റെ ചോദ്യം കാണാതെ-
ഒന്നിനും മറുപടി പറയാത്ത
എല്ലാമറിയുന്ന ആകാശത്തേക്ക്‌ നോക്കി
പറയാന്‍ വയ്യാത്തൊരു
ഫ്ലാഷ്ബാക്ക്‌ ചുരുളഴിയുന്നതു
അവള്‍ മാത്രമറിഞ്ഞു

തലേ രാത്രി
തൂവെള്ളവസ്ത്രങ്ങളിഞ്ഞ്‌
വെള്ള കുതിരമേല്‍ രാജകുമാരനെത്തുമെന്ന
വിഡ്ഡിത്തം മറന്നു
വെള്ള ബ്ലാങ്കറ്റു മൂടിയ ഉറക്കം
പ്രഭാതം മുതല് ‍ഒലിയാന്‍ഡര്‍ - ജൂബിലി - ഫ്ലോറിഡ -
ഫ്ലവര്‍ ഷോപ്പുകള്‍ കയറിയിറങ്ങിയത്‌
10 രൂപക്ക്‌ 3 പൂവുകള്
‍വില പേശി
ആര്‍ക്കൊക്കെ വേണ്ടിയെന്ന് ടോസ്സ്‌ ഇട്ടത്‌
കാറിന്റെ ഡിക്കിയില്
‍ഡാഷ്‌ ബോര്‍ഡില്‍
സീറ്റിനടിയിലുമായി സൂക്ഷിച്ച്‌
പിന്നീട്‌ പരസ്പരമറിയാതെ പങ്കു വെച്ച്‌
ആശംസകള്‍ നേര്‍ന്നത്‌

വര്‍ത്തമാനത്തിലേക്ക്‌ മടങ്ങിയെത്തി
മുന്നില്‍ വന്നുപെട്ടിരിക്കുന്ന
ഈ നാലാമന്‍ ടോസ്സില്‍ വിഴാതെ പോയ
നിരാശയുടെ ചുണ്ടിലേക്ക്‌ മനോഹരമായ ചിരി തിരുകി വെച്ച്‌ -
പ്രണയകനലെരിയുന്ന അവന്റെ കണ്ണിലേക്കു നോക്കി
ഇടതു നെഞ്ചു തൊട്ട്‌
നിനക്കുള്ളതിവിടെയെന്ന്
ഒറ്റവാക്കു കൊണ്ട്‌ തോല്‍പിച്ചു കളഞ്ഞവള്

‍ബോധമില്ലായ്മയുടെ കടലിളക്ക-
മൊടുങ്ങിയപ്പോള്‍ അവനറിഞ്ഞു

അവളുടെ പൂക്കളൊഴിഞ്ഞ ഹൊന്‍ഡ സി.ആര്‍.വി.
1.കി.മി. എങ്കിലും പിന്നിട്ടിരുന്നുവെന്ന്

നിന്നെ ചതിക്കുവാന്‍ കഴിയുന്നില്ല......

ഞാന്‍ ഡല്‍ഹിയില്‍ വരുന്നതിനും ഒരു വര്‍ഷം മുന്‍പ് ഞാന്‍ ഒരു COMPUTER INSTITUTE - ല്‍ COMPUTER INSTRUCTOR ജോലി നോക്കുന്ന കാലം. ഞങ്ങള്‍ ആ INSTITUTE - നെ S.I.T.D. യുമായി afiliate ചെയ്തു. അതിനുശേഷം computer t.t.c. course - ന് അപേക്ഷയും ക്ഷണിച്ചു. അത്ഭുതാവഹമായിരുന്നു പ്രതികരണം. ഇന്റെര്‍വ്യൂ നടക്കുന്നു. രജിസ്റ്റ്ട്രേഷന്‍ ചെയ്തുകൊണ്ടിരുന്ന എന്റെ മുന്നിലെയ്ക്ക് അവള്‍ വന്നു നിന്നു. ( ഇവിടെ അവളെ നമുക്ക് മീനു എന്ന് വിളിക്കാം ) അവളുടെ മുഖത്ത് നോക്കിയ ഞാന്‍ അത്ഭുതപ്പെട്ടു. തലേന്ന് രാത്രി ഞാന്‍ കണ്ട ദു:സ്വപ്നത്തിലെ അതേ മുഖം.

ദിവസങ്ങള്‍ കഴിയുന്തോറും ഏതോ വൈകാരിക ശക്തി എന്നെ അവളിലേയ്ക്ക് വലിച്ചടുപ്പിക്കുന്നതു പോലെ തോന്നി. പക്ഷേ ഒന്നും തന്നെ ഞാന്‍ അവളോട് തുറന്ന് പറഞ്ഞില്ല. ആഴ്ചകള്‍ കഴിഞ്ഞു കൂട്ടുകാരികളായ മൂന്ന് പെണ്‍കുട്ടികള്‍ എന്റെ ഏറ്റവും അടുത്ത സുഹ്രുത്തുക്കളായി. ആഴ്ചകള്‍ വീണ്ടും കൊഴിഞ്ഞു പോയി. ഒരു ദിവസം ആ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ എന്റെ അടുത്ത് വന്ന് ഇങ്ങനെ പര്‍ഞ്ഞു. “ഞങ്ങളുടെ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി നിന്റെ ഓരോ ചലനങ്ങളും ശ്രദ്ധിക്കുണ്ട്, എനിക്ക് തോന്നുന്നു അവള്‍ക്ക് നിന്നോട് ഇഷ്ട്മാണെന്ന്”. അങ്ങനെ അന്നുമുതല്‍ ഞാനും അവളെ ശ്രദ്ധിക്കുവാന്‍ തുടങ്ങി. അതിനിടയില്‍ അവള്‍ക്ക് ബി.എസ്.സി-യ്ക്ക് അഡ്മിഷന്‍ കിട്ടി ബാംഗ്ലൂരിലേയ്ക്ക് പോകുകയും ചെയ്തു. അതിന് ശേഷമാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നത്.

അത് വളര്‍ന്ന് വളര്‍ന്ന് ഒരു ദിവസം പോലും അവളുടെ സ്വരം കേള്‍ക്കാതിരിക്കാന്‍ വയ്യാത്തതുവരെയായി. അത്രയ്ക്കും കടുത്ത പ്രണയം. മൊബൈല്‍ ഫോണിലൂടെ മണിക്കൂറുകളോളം ഞങ്ങള്‍ സംസാരിച്ചിരുന്നു. ഒരുപാട് സ്വപ്നങ്ങള്‍ കണ്ടു. ഒരു തവണ ഓണത്തിന് ലീവിന് പോയപ്പോള്‍ അവള്‍ എന്റെ വീട്ടിലും വന്നു. അതിനു ശേഷം ഒരു വലിയ ഇടവേള.....

ഞാന്‍ ഫോണ്‍ ചെയ്യുമ്പോഴൊക്കെയും അവള്‍ നാട്ടിലാണ് എന്ന മറുപടിയാണ് എനിക്ക് കിട്ടിയത്. ഒരിക്കല്‍ അവളെ ഫോണില്‍ കിട്ടിയപ്പോള്‍ അവള്‍ പറഞ്ഞു നമുക്ക് പിരിയാം.. നമ്മുടെ ബന്ധം വീട്ടുകാര്‍ ഒരിക്കലും സമ്മതിക്കില്ല. വീണ്ടും മാസങ്ങള്‍ക്കു ശേഷം ഇന്നലെ (16-03-07) അവളുടെ ഹോസ്റ്റ്ലിലെ ഫോണില്‍ വിളിച്ചു. എന്റെ ഭാഗ്യമോ, ഭാഗ്യ ദോഷമോ എന്നറിയില്ല. അവളെ ലൈനില്‍ കിട്ടി. ഞങ്ങള്‍ അതില്‍ 11 മിനിറ്റ് 42 സെക്ക്ന്റ് നേരം സംസാരിച്ചു. അതിന് ശേഷം അവള്‍ ഒരു മൊബൈല്‍ നമ്പര്‍ തന്നിട്ട് അതില്‍ വിളിക്കുവാന്‍ പറഞ്ഞു. ഏകദേശം പത്തു മിനിട്ടിനു ശേഷം ഞാന്‍ ആ മൊബൈലിലേയ്ക്ക് വിളിച്ചു. ഏകദേശം 19 മിനിട്ട് 16 സെക്കന്റ് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. അവസാനം അവള്‍ എന്നെ പിരിയാന്‍ തീരുമാനിച്ചതിന്റെ കാരണമായി അവള്‍ ഇങ്ങനെ പറഞ്ഞു. “ഞാന്‍ നിന്നെ എന്നെക്കാളും സ്നേഹിച്ചു. അതുകൊണ്ടുതന്നെ എനിയ്ക് നിന്നെ ചതിക്കുവാന്‍ കഴിയുന്നില്ല. because i am not virgin".

ഒരോര്‍മ്മമാത്രമായി, രമണിയും..

ഞങ്ങളുടെ പറമ്പ്‌ കഴിഞ്ഞാല്‍ പിന്നെ മണ്ണാന്‍തൊടു ആയി , അതും കഴിഞ്ഞാല്‍ രമണിയുടെ പറമ്പ്‌.
പടിപ്പുര വഴി പോയാല്‍ വഴി കൂടുതല്‍ ആയിരുന്നതിനാല്‍ ഞാന്‍ സ്കൂളില്‍ പോയിരുന്നത്‌ പിന്നിലെ പറമ്പിലൂടെ ആയിരുന്നു.

പോകുന്ന വഴിക്ക്‌ വെള്ളത്തണ്ടുകള്‍ പറിച്ച്‌ വിരലിനത്ര നീളത്തില്‍ മുറിച്ച്‌ കുപ്പായത്തിന്‍റ്റെ കീശയില്‍ വെക്കുമായിരുന്നു.

രമണിയുടെ വീട്ടിന്‍റ്റെ വളരെ പിന്നിലായിരുന്നു വെള്ളത്തണ്ടുകള്‍ ഉണ്ടായിരുന്നത്‌ , ഇത്‌ പറിക്കാന്‍ രാവിലെ അവളുടെ അമ്മ അനുവദിക്കുമായിരുന്നില്ല.

സ്കൂള്‍ വിട്ട്‌ വന്നതിന്‌ ശേഷം ശേഖരിക്കുന്ന വെള്ളത്തണ്ടുകള്‍ പക്ഷെ , രാവിലെ സ്കൂളില്‍ എത്തുമ്പോഴേക്കും വാടുമായിരുന്നു.

വാടിയ വെള്ളത്തണ്ടുകള്‍കൊണ്ട്‌ സ്ലേറ്റു മായിക്കുമ്പോള്‍ , പൊട്ടിപ്പൊടിയുന്ന തണ്ടുകള്‍ സ്ലേറ്റിന്‍റ്റെ ചട്ടക്കിടയില്‍ പെടുന്നത്‌ രമണിയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

ഒരിക്കല്‍ സ്കൂളില്‍ പോകുമ്പോള്‍ അവള്‍ക്കും കൂടിയുള്ള വെള്ളത്തണ്ടുകള്‍ ഞാന്‍ കയ്യില്‍ കരുതിയത്‌ പക്ഷെ പിന്നെ എന്നും അതൊരു പതിവിലേക്ക്‌ നയിച്ചു.

ഒഴിവ്‌ ദിനങ്ങളായ ശനിയും ഞായറും വളരെ നേരത്തെ എണീക്കുമായിരുന്നു ഞാന്‍.മുറ്റത്ത്‌ വെല്ലിമ്മ ( ഉമ്മയുടെ ഉമ്മ) മിക്കവാറും പണിക്കാരുമായോ മറ്റോ സംസാരിച്ച്‌ നില്‍ക്കുന്നുണ്ടാകും.:

" വെല്ലിമ്മാ ഇന്നെവിടെ വേണം?"

കൂട്ടിയിട്ടിരിക്കുന്ന വിറകില്‍നിന്നും , രണ്ട്‌ മടലെടുത്തുവരും വെല്ലിമ്മ .( മടല്‍: തെങ്ങിന്‍റ്റെ ഓലയുടെ മുന്‍വശം) , എന്നിട്ട്‌ മുറ്റത്തിന്‍റ്റെ ഏതെങ്കിലും ഒരു വശത്ത്‌ ഏകദേശം ഒരു ചതുര ഭാഗം ഉണ്ടാകും.:

" വെയില്‍ ആകുന്നതിന്‌ മുമ്പെ കഴിയണം , 2 പൈസ തരാം."

കണ്ണുകൊണ്ട്‌ ആകെ ഒന്നളന്നിട്ട്‌ ഞാന്‍ പറയും :

" വെല്ലിമ്മാ..ഇത്ര പറ്റില്ലാ.."

ഇതു കേട്ടാല്‍ വെല്ലിമ്മ കണ്ടം ഒന്നു ചെറുതാക്കും.

" ന്നാ...ദാ..ഇത്രമതി...എന്നാല്‍ 1 പസയേതരൂ "

അവസാനം ചെറിയകണ്ടം കരാര്‍ ഉറപ്പിക്കും എന്നാല്‍ കൂലി ആദ്യം വെല്ലിമ്മ പറഞ്ഞ 2 പൈസയും.

വെയില്‍ പൊന്തുന്നതിന്‌ മുമ്പെ അടയാളപ്പെടുത്തിയ ആ കണ്ടത്തിലെ എല്ലാ പുല്ലും പറിക്കണം അതാണ്‌ കരാര്‍.

ഉറപ്പിച്ചാല്‍ , വശങ്ങളിലൂടെ ഉതിര്‍ന്ന് വീഴുന്ന ട്ട്രൗസറിന്‍റ്റെ വള്ളി ശരിയാക്കി ഒറ്റ ഓട്ടമാണ്‌ രമണിയുടെ വീട്ടിലേക്ക്‌.

ശനി , ഞായര്‍ ദിവസങ്ങളിലെ ഒരു സ്ഥിര പരിപാടിയായതിനാല്‍ , രമണിയുടെ വല്യമ്മ അടുക്കളയുടെ ജനല്‍ പാല്‍ളിയിലൂടെ നോക്കുന്നുണ്ടായിരിക്കും.

ഞാന്‍ അവരുടെ പറമ്പില്‍ കയറുമ്പോഴേക്കും അവര്‍ പുറത്ത്‌ കാത്ത്‌ നില്‍ക്കുന്നുണ്ടായിരിക്കും.:

" ഇന്നെത്രാ?"

" രണ്ട്‌ പൈസ"

പിന്നെ എന്‍റ്റെ കയ്യില്‍ പിടിച്ച് അവരുടെ അടുക്കളയിലേക്ക്‌.

ഞാന്‍ അടുക്കളയില്‍ എത്തുമ്പോഴേക്കും രമണിയുടെ അമ്മ ചുട്ട ദോശയും ചട്ണിയും നിലത്ത്‌ പലകയില്‍ വെച്ചിരിക്കും.

എന്‍റ്റെ ഉമ്മാക്കോ , വെല്ലിമ്മാക്കോ ഉണ്ടാക്കാന്‍ അറിയാത്ത ഒരു സാധനമായിരുന്നു ഈ പുളിച്ച ദോശയും ചട്ണിയും.

ഞാന്‍ കഴിച്ചുകഴിയുമ്പോഴെക്കും രമണിയുടെ അമ്മ അവളെ വിളിച്ചുണര്‍ത്തിയിരിക്കും.

വീട്ടിലേക്ക്‌ തിരിച്ചുപോകുമ്പോള്‍ , വഴിയിലുള്ള എല്ലാ ചേമ്പിന്‍ ഇലകളിലും ആടിക്കളിക്കുന്ന വെള്ള കണികകളെ ഞങ്ങള്‍ തട്ടിത്തെറിപ്പിക്കുമായിരുന്നു.

മുറ്റത്തുള്ള മടലുകള്‍ കൊണ്ടുണ്ടാക്കിയ കണ്ടത്തിലെ മൊത്തം പുല്ലുകള്‍ പറിച്ചുകഴിയുമ്പോഴേക്കും , വെല്ലിമ്മയുടെ വിളി കേള്‍ക്കാം ചായയും അപ്പവും കഴിക്കാന്‍.

അടുക്കളയില്‍ ഞങ്ങള്‍ കഴിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ , വെല്ലിമ്മയുടെ കറുത്ത തുണിയുടെ അറ്റത്ത്‌ കെട്ടിവെച്ചിരിക്കുന്ന ചില്ലറപ്പൈസയില്‍നിന്നും എന്‍റ്റെയും രമണിയുടെയും കൂലി കിട്ടുമായിരുന്നു.

കഴിച്ചു കഴിയുമ്പോഴേക്കും , തറവാട്ട് കാര്യസ്ഥനായ സൈദാലിക്ക പീടികയില്‍ പോകാനുള്ള നേരമാകും , പിന്നെ രമണി അവളുടെ വീട്ടിലേക്ക് , ഞാന്‍ സൈദാലിക്കയുടെ കൂടെ പീടികയിലേക്കും.

തിരിച്ചു വരുമ്പോള്‍ രമണിക്കുള്ള നാരങ്ങ മിഠായിയിം‍ കൊണ്ടുവരുമായിരുന്നു ഞാന്‍.

ഈ യിടക്കാണ്‌ വെള്ളത്തണ്ടുകളെക്കാള്‍ , സ്ലേറ്റ്‌ മായ്കാന്‍ ചണയാണ്‌ നല്ലതെന്ന് ഞാന്‍ കണ്ട്‌ പിടിച്ചത്‌.

ചണക്ക്‌ പല ഗുണങ്ങളുമുണ്ട്‌,പെട്ടെന്നുണങ്ങില്ല , ഒരു കഷ്ണം കൊണ്ട്‌ നാലോ അഞ്ചോ ദിവസം ഉപയോഗിക്കാം മാത്രമല്ല , വെള്ളത്തണ്ടുകളുടെ അവശിഷ്ടങ്ങള്‍ സ്ലേറ്റിന്‍റ്റെ ചട്ടക്കിടയില്‍ നില്‍ക്കുന്ന പോലെ ചണക്ക്‌ അവശിഷ്ടങ്ങളില്ല.

രമണിയുടെ വീടിന്‍റ്റെ പടികഴിഞ്ഞാല്‍ പിന്നെ ഇടവഴിയാണ്‌. ഈ ഇടവഴിയില്‍ കാണുന്ന ഒരു കാഴ്ചയണ്‌ ചുവപ്പ്‌ നിറത്തിലും കറുത്ത നിറത്തിലുമുള്ള തേരട്ടകള്‍.

എന്‍റ്റെ ഒരു പ്രധാന കളി ഈ തേരട്ടകളെ കുപ്പിയിലാക്കി അടച്ചുവെക്കുകയാണ്‌.

രമണിക്കേറ്റവും ദേഷ്യമുള്ളതും ഇതുതന്നെ!. പലപ്പോഴും ഞാന്‍ അടച്ചുവെച്ച കുപ്പിയിലെ തേരട്ടകളുടെ ഇഴയല്‍ കണ്ട്‌ രസിക്കുമ്പോള്‍ രമണി കുപ്പി തട്ടിത്തെറിപ്പിക്കാറുണ്ടായിരുന്നു.

എന്നാല്‍ അധിക നാള്‍ ഇതുണ്ടായില്ല. രമണിയുടെ വീട്ടുകാര്‍ ഇരിമ്പിളിയത്തു നിന്നും അവരുടെ അമ്മയുടെ നാട്ടിലേക്ക്‌ താമസം മാറ്റിയതോടെ ഞാന്‍ ഒരു തരത്തില്‍ ഒറ്റപ്പെടുകയായിരുന്നു.

ഞാന്‍ സ്കൂളില്‍ പോകാന്‍ മടികാട്ടി തുടങ്ങി. വീടിന്‌ മുന്‍ വശത്തു കൂടി പോകുന്ന ഞാന്‍ പലപ്പോഴും വൈകി സ്കൂളിലെത്താന്‍ തുടങ്ങി.ഇതാകട്ടെ നാട്ടുകാരനായ കണാരന്‍ മാസ്റ്റര്‍ വീട്ടില്‍ വരാനും എന്നിലെ മാറ്റങ്ങള്‍ വെല്ലിമ്മാട്‌ പറയാനും കാരണമാക്കി.

ഒരു തുടര്‍ച്ചയെന്നോണം ഉപ്പയുടെ ആവശ്യപ്രകാരം ,

രാവിലേയും വൈകുന്നേരവും ദീര്‍ഘ വൃത്താഘൃതിയുംഉച്ചക്ക്‌ വൃത്തത്തിലുള്ള വെയിലിനേയും ബെഞ്ചില്‍ പതിപ്പിക്കുന്ന മേല്‍ക്കൂരയുള്ള

ചേകനൂര്‍ മാപ്പിള സ്കൂളിലേക്ക്‌ മാറിയതോടെ വെള്ളത്തണ്ടുകള്‍ ഒരോര്‍മ്മമാത്രമായി, രമണിയും

മറക്കാന്‍ എനിക്കാവില്ല.....

മനസില്‍ ആദ്യം അവളോട് വെറുപ്പാണുതോനിയത്.
പിന്നീട് എപ്പോഴോ എന്നെ നോക്കുന്ന അവളുടെ കണ്ണിലെ തിളക്കം ഞാന്‍ തിരിച്ചറിഞ്ഞു.
നീ എന്നൊട് അടുക്കാന്‍ ശ്രമിക്കുബോള്‍ ഞാന്‍ ഒഴിഞ്ഞു മാറിയിരുന്നതു മനസില്ലാമനസ്സോടെയായിരുന്നു...
പിന്നീട് ...ഒരുപാടുതവണ നിന്നോട് എല്ലം തുറന്നു പറയണം എന്നുകരുതിയെങ്കിലും കഴിഞ്ഞില്ല...
പ്രതീക്ഷനശിച്ച്..പതുക്കെ..പതുക്കെ നിന്‍റ്റെ കണ്ണിലെ തിളക്കം മാഞ്ഞു പോകുന്നത് ഞാന്‍ അറിഞ്ഞെങ്കിലും അറിഞ്ഞില്ല എന്നു നടിച്ചു...
പിന്നീട് വിവാഹക്ഷണക്കത്തുമായ് പാറിനടന്ന നിന്‍റ്റെ കണ്ണിലെ ഭാവം തിരിച്ചറിയാന്‍ എനിക്കായില്ല...
ഒരുപാടുനാളുകള്‍ക്കുശേഷം നിന്നെകുറിച്ച് ഓര്‍ക്കുബോള്‍...ഞാന്‍ മനസിലാക്കുന്നു... നിന്നെ മറക്കാന്‍ എനിക്കാവില്ല...

ഉപ്പിട്ട കാപ്പിയും പ്രണയവും..

ഒരു പാര്‍ട്ടിയില്‍ ആണ് അവന്‍ അവളെ ആദ്യം കണ്ടത്‌. അവള്‍ വളരെ സുന്ദരി ആയിരുന്നു. അതുകൊണ്ട്‌ തന്നെ അവളുടെ പുറകേ ധാരാളം ചെറുപ്പക്കാര്‍ ചുറ്റി തിരിയുന്നുണ്ടായിരുന്നു. പക്ഷേ ഒരു സാധാരണ പയ്യന്‍ ആയിരുന്നതിനാല്‍ അവനെ ആരും അധികം ശ്രദ്ധിച്ചില്ല. പാര്‍ട്ടി അവസാനിച്ചപ്പോള്‍ അവന്‍ അവളെ ഒരു കാപ്പി കുടിക്കാന്‍ ക്ഷണിച്ചു. വിസ്മയത്തോടെ ആണെങ്കിലും മര്യാദയുടെ പേരില്‍ അവള്‍ അവന്റെ ക്ഷണം സ്വീകരിച്ചു.

അവന്‍ അവളേയും കൂട്ടി ഒരു നല്ല കോഫീ ഷോപ്പില്‍ പോയി. അവന്‍ ആശയകുഴപ്പത്തില്‍ ആയിരുന്നു. എന്തു പറയണം എന്നു അറിയില്ല, എങ്ങനെ തുടങ്ങണം എന്നറിയില്ല. അവള്‍ക്കാണെങ്കില്‍ അങ്ങനെ കൂടുതല്‍ നേരം ഇരിക്കാന്‍ മനസ്സ്‌ വരുന്നുമില്ല. അവള്‍ വിചാരിച്ചു "പ്ലീസ്, ദയവൂ ചെയ്‌തു എന്നെ പോകാന്‍ അനുവദിക്കൂ. ഞാന്‍ വീട്ടില്‍ പോകട്ടെ...". ആ നിമിഷം അവന്‍ അടുത്തു നിന്ന വെയ്റ്ററെ വിളിച്ചു ചോദിച്ചു :

"എനിക്കല്‍പ്പം ഉപ്പ്‌ തരുമോ? കാപ്പിയില്‍ ഇടാന്‍ ആണ്."

എല്ലാവരും അവനെ തിരിഞ്ഞു നോക്കി. എത്ര വിചിത്രം? അവന്റെ മുഖം ചുവന്നു, എങ്കിലും കിട്ടിയ ഉപ്പ്‌ അവന്‍ കാപ്പിയില്‍ ഇട്ടു. എന്നിട്ടു അതു കുടിച്ചു തീര്‍ത്തു. ഇതു കണ്ടു അവള്‍ അത്ഭുതത്തോടെ അവനോട് ചോദിച്ചു:

"ഇതെന്തു പഴക്കം ആണ്? ഇതു വരെ കാപ്പിയില്‍ ഉപ്പിട്ട് കുടിക്കുന്ന ആരെയും ഞാന്‍ കണ്ടിട്ടില്ല..."

അവന്‍ പറഞ്ഞു : "ഞാന്‍ ചെറുപ്പത്തില്‍ ജീവിച്ചിരുന്നത് ഒരു കടലോരഗ്രാമത്തില്‍ ആയിരുന്നു. കടലില്‍ കളിക്കുന്നത്‌ എനിക്കിഷ്ടമായിരുന്നു. അന്നത്തെ കടല്‍ വെള്ളത്തിന്റെ സ്വാദ്‌ ആണ് ഉപ്പ്‌ കലര്‍ന്ന കാപ്പിക്ക്‌. എപ്പോഴെല്ലാം ഉപ്പ്‌ കലര്‍ന്ന കാപ്പി കുടിക്കുന്നുവോ എനിക്കെന്റെ ബാല്യകാലം ഓര്‍മ വരും. എന്റെ ഗ്രാമത്തിന്റെ ഓര്‍മ വരും. അവിടെ തനിച്ചു കഴിയുന്ന എന്റെ മാതാപിതാക്കളെ എനിക്ക്‌ ഓര്‍മ വരും." ഇതു പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു, തൊണ്ട ഇടറി.... അവന്റെ ഈ വാക്കുകള്‍ അവളെ വളരെയധികം സ്പര്‍ശിച്ചു.

അതവന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള വാക്കുകള്‍ ആയിരുന്നു. ആ വാക്കുകളില്‍ നിറഞ്ഞിരുന്നത്‌ അവന്റെ യാധാര്‍ത്ഥ വികാരങ്ങള്‍ ആയിരുന്നു. ഇങ്ങനെ സംസാരിക്കുന്ന ഒരു ചെറുപ്പക്കാരന്‍ തന്റെ വീടിനെ സ്നേഹിക്കുന്നവന്‍, വീടിനെ സംരക്ഷിക്കുന്നവന്‍, ഉത്തരവാദിത്വം ഉള്ളവന്‍ ആയിരിക്കണം. അങ്ങനെ അവളും സംസാരിക്കുവാന്‍ ആരംഭിച്ചു. അവളും അവളുടെ ചെറുപ്പകാലത്ത്‌ കുറിച്ച്‌, ദൂരെയുള്ള അവളുടെ ഗ്രാമത്തെക്കുറിച്ച്‌, അവളുടെ കുടുംബത്തെക്കുറിച്ച്‌ എല്ലാം.അതൊരു സന്തോഷകരമായ കണ്ടുമുട്ടല്‍ ആയിരുന്നു. അവരുടെ കഥയുടെ ആരംഭവും.

അവര്‍ തമ്മില്‍ വീണ്ടും വീണ്ടും പലയിടത്തും വച്ചു കണ്ടുമുട്ടാന്‍ തുടങ്ങി. പതിയെ പതിയെ അവള്‍ക്ക്‌ മനസ്സിലായി, ഇതാണു തന്റെ സ്വപ്നത്തില്‍ ഉള്ള രാജകുമാരന്‍. അവളുടെ എല്ലാ നിബന്ധനകളും ഒത്തുചേരുന്ന, ലോലഹൃദയനും, എല്ലാവരോടും ഒത്തു പോകുന്നവനും, എല്ലാത്തിലും ഉപരി ആയി അവളുടെ എല്ലാ കാര്യങ്ങളിലും അത്യധികം ശ്രദ്ധ ഉള്ളവനും ആയിരുന്നു. ആ ഉപ്പിട്ട കാപ്പി ഇല്ലായിരുന്നെങ്കില്‍ അവള്‍ക്ക്‌ അത്രയും നല്ല ഒരു പങ്കാളിയെ നഷ്ടമായിരുന്നേനെ. ആ ഉപ്പിട്ട കാപ്പിക്ക്‌ അവള്‍ ഒരായിരം നന്ദി പറഞ്ഞു.

അങ്ങനെ എല്ലാ പ്രണയ കഥയും പോലെ അവസാനം രാജകുമാരനും രാജകുമാരിയും തമ്മില്‍ വിവാഹം നടന്നു. അവര്‍ സന്തോഷത്തോടെ വളരെ നാള്‍ ജീവിച്ചു. എല്ലാ ദിവസവും അവള്‍ അവന് വേണ്ടി കാപ്പി ഉണ്ടാക്കുമ്പോള്‍ അതില്‍ അല്പം ഉപ്പിടാന്‍ അവള്‍ മറന്നില്ല. കാരണം അവള്‍ക്കറിയാമായിരുന്നു അവനതിഷ്ടമാണെന്ന്.

നാല്പതു വര്‍ഷങ്ങള്‍ക്ക് ശേഷം, അവള്‍ക്ക് ഒരു കത്ത് എഴുതി വെച്ചിട്ട്‌ അവന്‍ അവളെ പിരിഞ്ഞു മാലാഖമാരുടെ നാട്ടിലേക്ക് പോയി. അതിന്റെ ഉള്ളടക്കം ഇങ്ങനെ ആയിരുന്നു.

"എന്റെ പ്രിയതമേ,

നീ എന്നോട്‌ ക്ഷമിക്കണം. ജീവിതകാലം മുഴുവന്‍ ഞാന്‍ നിന്നോട്‌ പറഞ്ഞ ഒരു നുണ. ഞാന്‍ നിന്നോട്‌ പറഞ്ഞ ഒരേ ഒരു നുണ. ഉപ്പിട്ട കാപ്പി....

നിനക്കോര്‍മ്മയുണ്ടോ നമ്മള്‍ തമ്മില്‍ ആദ്യം കണ്ട ദിവസം? ആ കോഫീ ഷോപ്പില്‍ വെച്ച്‌. സത്യത്തില്‍ ഞാന്‍ ആകെ ചകിതനായിരുന്നു. എനിക്ക്‌ വേണ്ടിയിരുന്നത്‌ അല്പം പഞ്ചസാര ആയിരുന്നു. പക്ഷേ എന്റെ നാവില്‍ വന്നത്‌ ഉപ്പ്‌ എന്നാണ്. പിന്നെ അതു മാറ്റി പറയാന്‍ എനിക്ക്‌ പറ്റിയില്ല.

പക്ഷേ അതു നമ്മള്‍ തമ്മില്‍ ഉള്ള സംഭാഷണത്തിനു തുടക്കം കുറിക്കും എന്നു ഞാന്‍ കരുതിയേ ഇല്ല. നിന്നോട്‌ സത്യം പറയാന്‍ ഞാന്‍ പല തവണ ശ്രമിച്ചു. പക്ഷേ നിന്നോട്‌ ഒരിക്കലും നുണ പറയില്ല എന്നു സത്യം ചെയ്തിരുന്നു ഞാന്‍. അതുകൊണ്ട്‌ എനിക്ക്‌ അതു തുറന്നു പറയുവാനുള്ള ധൈര്യം ഇല്ലായിരുന്നു.

ഇപ്പോള്‍ ഞാന്‍ മരിക്കാന്‍ പോകുന്ന നിമിഷം, ഇതു നിന്നോട്‌ തുറന്നു പറയാന്‍ എനിക്കാരെയും ഭയമില്ല.

ഉപ്പിട്ട കാപ്പി എനിക്കൊരിക്കലും ഇഷ്ടമായിരുന്നില്ല. എന്തൊരു വല്ലാത്ത രുചി... പക്ഷേ എന്റെ ജീവിത കാലം മുഴുവന്‍ എനിക്ക്‌ കിട്ടിയത്‌ ആ ഉപ്പിട്ട കാപ്പി ആണ്. പക്ഷേ നിന്നെ എനിക്ക്‌ അറിയാമായിരുന്നതിനാല്‍ നിനക്കു വേണ്ടി ചെയ്തതില്‍ ഒന്നിനെ പറ്റിയും എനിക്ക്‌ മനസ്താപം ഇല്ല.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം, അതു നീയെന്റെ അരികില്‍ ഉണ്ടായിരുന്നു എന്നതാണു... ഒരു ജന്മം കൂടി, നിനക്കു വേണ്ടി, നീ എന്റെ അരികില്‍ ഉണ്ടായിരിക്കുന്നതിനു വേണ്ടി ആ ഉപ്പിട്ട കാപ്പി എത്ര വേണമെങ്കിലും കുടിക്കാന്‍ ഞാന്‍ തയ്യാര്‍ ആണ്."

അവളുടെ കണ്ണീരിനാല്‍ ആ എഴുത്ത് നനഞ്ഞു. പിന്നെടെപ്പോഴോ ആരോ അവളോട്‌ ചോദിച്ചു : "എന്താണു ഉപ്പിട്ട കാപ്പിയുടെ രുചി?"

അവള്‍ പറഞ്ഞു : "ഉപ്പിട്ട കാപ്പിക്ക്‌ നല്ല മധുരമാണ്‌"

സുഹൃത്തുക്കളെ

"പ്രണയം,

അതൊരിക്കലും മറക്കുവാനുള്ളതല്ല.....
എല്ലാം ക്ഷമിക്കുവാനുള്ളതാണ്....

വെറുതെ കാണുവാനുള്ളതല്ല.....
എല്ലാം മനസ്സിലാക്കുവാനുള്ളതാണ്......

വെറുതെ കേള്‍ക്കാനുള്ളതല്ല..........
എല്ലാം അറിയുവാനുള്ളതാണ്....

തനിച്ചാക്കി പോകാനുള്ളതല്ല.....
കൂടെ പിടിച്ചു നിര്‍ത്തുവാനുള്ളതാണ്......"

ഒരിക്കലും നിങ്ങള്‍ക്കിഷ്ടമുള്ളവര്‍ക്ക് വേണ്ടി നിങ്ങളെ സ്നേഹിക്കുന്നവരെ പിരിഞ്ഞു പോകരുത്, കാരണം നിങ്ങള്‍ക്കിഷ്ടമുള്ളവര്‍ അവരെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി നിങ്ങളെ പിരിഞ്ഞു പോയെന്നു വരാം.

ഈ രാത്രിയില്‍..

ഇവിടെ,
ഉറക്കമൊഴിഞ്ഞ
ഈ രാത്രിയില്‍
വിദൂരതയില് തെളിയുന്ന
വര്‍ണ വെളിച്ച്ങ്ങള്‍ക്ക്പ്പുറത്ത്
എന്‍റെ ഓര്‍മകള്‍ ചെന്നലക്കുന്നു.
ഒരു യാത്രാമൊഴിപോലുമില്ലാതെ
നിന്നില്നിന്നകലെയാണ് ഞാന്‍

എന്നോ ഒന്നിച്ചിരുന്ന യത്രയില്‍
മറിച്ച് തള്ളിയ ഡയറിത്താളില്‍
എന്‍റെ ഹ്രദയമുടക്കിയ രണ്ട് വരികള്‍
“എന്‍റെ മരണത്തിന് നിന്‍റെ മഞ്ഞ മുഖം“
കൂട്ടുകാരി…..
ഇന്നും ആ വാക്കുകളുടെ പൊരുള്‍ ത്തേടുകയാണ് ഞാന്‍

ഈ രത്രിയില്‍
ഇളം കാറ്റ് എന്നില്‍ തുളച്ച് കയറുന്നു
വഹനങ്ങളുടെ ഇരമ്പല്‍ എന്‍റെ കാതില്‍ വന്നലക്കുന്നു
പൊരുളറിയാത്ത ആ വരികളില്‍
ഞാന്‍ എന്‍റെ ഉറക്കത്തെ തളക്കുമ്പോള്‍
എന്നില്‍ നീയും മരണവും മാത്രം
മറ്റെന്തിനെക്കളേറെ ( എന്നെക്കാളേറെ)
നീ എന്തിന് മരണത്തെ സ്നേഹിച്ചു?.

യത്രപറയാതെ …..
ഞാന്‍ പ്രവാസത്തിലേറിയിട്ട്
വര്‍ഷം മൂന്ന് കഴിഞ്ഞു.
ഇനിയെന്ന് കാണുമെന്നത്
നോവറിയുന്ന നൊമ്പരമായ്
കരളില്‍ തറക്കുന്നു
ഇറ്റ് വീണ രക്തത്തിന്
മഞ്ഞച്ച ശീതളിമ
അതില്‍ തെളിഞ്ഞത്
എനിക്ക് പകരം നിന്‍റെ പ്രതിബിംബം
ഈ പ്രവാസ രത്രിയില്‍
എന്നിലെ നിന്നെ നോക്കി,
ഞനൊന്നുറങ്ങട്ടെ !
എന്നിലെ എന്നെ മറക്കന്‍
ഓര്‍മകള്‍ മരിക്കാന്‍ !.

അടുത്ത ജന്‍മത്തില്‍ എങ്കിലും

അടുത്താ ജന്‍മത്തില്‍ എങ്കിലും ഞാനും നീയും ഒരിക്കലും പിരിക്കാത
ബന്ധമായി ഒരു താലി ചാരടില്‍ കോര്‍തുവെങ്കില്‍ എന്നു ഞന്‍ ആഗ്രഹിക്കുന്നു
അങനെയെങ്കില്‍ നമ്മള്‍ക്കു സ്നേഹിക്കന്‍ ആരെയും പെടിക്കന്ദല്ലൊ
നമ്മുക്കു പിരിയന്ദല്ലൊ എന്റെ ജീവന്‍റ്റെ ജീവനായ കൂറ്റുക്കാരി (രണ്ദു
വിവാഹിതരയ അത്മാര്‍ഥമായ സുഹ്രുതുകളില്‍ ഒരാളുടെ വേദനയില്‍ നിന്നു വന്ന
വാക്കുകല്‍ ആണു ഇതു. )

പ്രെണയം

പ്രേമം രന്ദു സുവര്‍ണലിപികളാല്‍ തീര്‍ത മഹാകവ്യം
അതു അവിഡേ തുഡങുന്നു അങിനെ തുഡങുന്നു എന്നു പ്രെവചനാതീതം
പ്രനയത്തിന്റ്റെയ് മസ്മരമയ നിമിഷതിലെക്കു സ്വകദം